പൈലറ്റുമാരുടെ സമരം ഏപ്രില്‍ 15 ലേക്ക് മാറ്റി; ജെറ്റ് എയര്‍വേസിന് ആശ്വസിക്കാം
മുംബൈ: ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ ഏപ്രില്‍ ഒന്നിന് തുടങ്ങാനിരുന്ന സമരം ഏപ്രില്‍ 15 ലേക്ക് മാറ്റി. പൈലറ്റുമാരുടെ തീരുമാനം ജെറ്റ് എയര്‍വേസിന് താത്കാലികമായ ആശ്വസമാണ് നല്‍കുന്നത്. മാസങ്ങളായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക കൊടുത്തു വീട്ടാന്‍ ജെറ്റ് എയര്‍വേസിന് പൈലറ്റുമാരുടെ സംഘടന ഏപ്രില്‍ 15 വരെ അവധി നല്‍കിയിരിക്കുകയാണ്.
അതേസമയം മുടങ്ങി കിടക്കുന്ന ശമ്പളം മാര്‍ച്ച് 31 ന് കൊടുത്തു വീട്ടണമെന്നാണ് പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേര്സ് ഗിള്‍ഡിന്റെ മുന്നറിയിപ്പുണ്ടായിരുന്നത്. മുംബൈയില്‍ ഇന്നലെ ചേര്‍ന്ന പൈലറ്റുമാരുടെ യോഗമാണ് സമരം താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ജെറ്റ് എയര്‍വേസിലെ 1600 പൈലറ്റുമാരില്‍ 1100 പൈലറ്റുമാരുടെ അംഗ ബലം തങ്ങള്‍ക്കുണ്ടെന്ന് എന്‍എജി അവകാശപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയിലായ ശേഷം ജെറ്റ് എയര്‍വേസ് മാസങ്ങളോളമാണ് പൈലറ്റുമാര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്കാന് കഴിയാതിരുന്നത്.കഴിഞ്ഞ വര്‍ഷം അവസാന മാസങ്ങളിലാണ് ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാര്‍ക്ക് ശമ്പളം നല്‍കാതെ നിന്നത്. വാടക കൊടുക്കാത്തതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സിന്റെ വിമാനങ്ങളെല്ലാം ജപ്തി ചെയ്യുകയും ചെയ്തു. 200 ല്‍ പരം വിമാനങ്ങളുണ്ടായിരുന്ന ജെറ്റ് എയര്‍വേസിന് 50 ല്‍ താഴെ വിമാനം മാത്രമാണ് ഇപ്പോഴുള്ളത്. ജെറ്റ് എയര്‍വേസിന്റെ പൂര്‍ണ നിയന്ത്രണം ഇപ്പോള്‍ ബാങ്കുകള്‍ക്കാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍