ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമില്ല; 32 സര്‍വീസുകളിലേക്ക് ചുരുങ്ങി ജെറ്റ് എയര്‍വേയ്സ്
മുംബൈ: ജെറ്റ് എയര്‍വെയ്സിന്റെ സാമ്പത്തിക പ്രതിസന്ധി ഇനി എന്നാണ് മറികടക്കാനാവുക? ജെറ്റിന്റെ നിയന്ത്രണം ബാങ്കുകള്‍ ഏറ്റെടുത്തിട്ടും കൂടുതല്‍ പ്രതിസന്ധിയിലൂടെ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായിരുന്ന ജെറ്റ് എയര്‍വേയ്സ് ഇപ്പോള്‍ കടന്നുപോകുന്നത്. ഓരോ ദിവസവും കഴിയുമ്പോള്‍ വിമാന സര്‍വീസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്.
ചൊവ്വാഴ്ച ആകെ നടത്തിയ വിമാന സര്‍വീസുകളുടെ എണ്ണം 32 എണ്ണം മാത്രമെന്ന് റിപ്പോര്‍ട്ട്. ജെറ്റ് എയര്‍വേസിന് ഇപ്പോള്‍ 22 വിമാനങ്ങള്‍ മാത്രമാണ് കൈവശമുള്ളത്. ഇതില്‍ 16 എണ്ണം മാത്രമാണ് സര്‍വീസ് നടത്തുന്നത്. ജെറ്റ് എയര്‍വേസിന്റെ വിമാനങ്ങള്‍ ജപ്തി ചെയ്തതോടെയാണ് സര്‍വീസുകളുടെ എണ്ണം കുറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 600ല്‍ പരം സര്‍വീസ് നടത്തിയിരുന്ന ഒരു വിമാന കമ്പനിയാണ് ഇപ്പോള്‍ 32 സര്‍വീസിലേക്കും 22 വിമാനങ്ങളിലേക്കും ചുരുങ്ങിയിട്ടുള്ളത്. ജെറ്റിന്റെ പ്രതിസന്ധിക്ക് ഇനിയും പരിഹാരമില്ലെങ്കില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. ആഭ്യന്തര സര്‍വീസിലും, അന്താരാഷ്ട്ര സര്‍വീസലും വലിയ പ്രത്യാഘാതമാണ് ജെറ്റ് ഇപ്പോള്‍ നേരിടുന്നത്. ബാങ്കുകള്‍ നിയന്ത്രണം ഏറ്റെടുത്തതോടെ ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍