News

ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്തത് റിലയന്‍സ് ജിയോയും, ബിഎസ്എന്‍എല്ലും

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ വരിക്കാരെ ലഭിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തൊട്ടാകെ പുതിയ വരിക്കാരുടെ  എണ്ണം 1.16 ബില്യണായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. റിലയന്‍സ്, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികള്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.  

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഏപ്രില്‍ മാസത്തില്‍ ആകെ നേടിയ വരിക്കാരുടെ എണ്ണം 228,586 വരിക്കാരെയാണ്. മാര്‍ച്ചില്‍ 560,5593 വരിക്കാരെയുമാണ് ബിഎസ്എന്‍എല്‍ ആകെ നേടിയത്.  അതേസമയം രാജ്യത്തെ സ്വകാര്യ ടെലവികോം കമ്പനികളായ വൊഡാഫോണിനും, ഭാരതി എയര്‍ടെല്ലിനും വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ഏപ്രില്‍ മാസത്തില്‍ ഇരുവിഭാഗം കമ്പനികളുടെയും വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. 1.58 മില്യണ്‍ വരിക്കാരെ വൊഡാഫോണിന് നഷ്ടമായെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ എയര്‍ടെല്ലിന് 3.28 മില്യണ്‍ വരിക്കാരെയും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാലയവില്‍ വരിക്കാരുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോ വന്‍ കുതിച്ചാട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. 

 

Author

Related Articles