റിലയന്‍സ് റീട്ടെയ്ല്‍ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ നീക്കത്തിന് ഒരുങ്ങുന്നു; ഫെസ്റ്റീവ് സീസണില്‍ ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും വെല്ലുവിളിയായി ജിയോ മാര്‍ട്ട്
കൊല്‍ക്കത്ത: റിലയന്‍സ് റീട്ടെയ്ല്‍ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ നീക്കത്തിന് ഒരുങ്ങുന്നതായി വിവരം. ഈ ഫെസ്റ്റീവ് സീസണില്‍ ജിയോ മാര്‍ട്ട് വഴി എതിരാളികളെ നിലംപരിശാക്കുന്ന വിലക്കിഴിവാകും റിലയന്‍സ് റീട്ടെയ്ല്‍ നല്‍കുകയെന്നാണ് വിവരം. ഫാഷന്‍, സ്മാര്‍ട്ട്ഫോണ്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ കൂടി വിതരണം ചെയ്യുന്ന സാഹചര്യത്തില്‍ ആമസോണും ഫ്ലിപ്കാര്‍ട്ടും നല്കുന്നതിനേക്കാള് കുറഞ്ഞ ചിലവില്‍ ഉല്‍പ്പന്ന വിതരണത്തിനാണ് ശ്രമം.
ഫാഷന്‍ ബ്രാന്റ്സുകള്ക്ക് പുറമെ ബിപിഎല്‍, കെല്‍വിനേറ്റര്‍, ഷാര്‍പ്പ് തുടങ്ങിയ കമ്പനികളുടെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കിഴിവുണ്ടാകും. സ്മാര്‍ട്ട്ഫോണ്‍ ബ്രാന്റുകള്‍ക്കും വന്‍ വിലക്കുറവായിരിക്കും. ആപ്പിളും സാംസങും പോലുള്ള കമ്പനികള്‍ നേരത്തെ തന്നെ ഏത് പ്ലാറ്റ്ഫോമിലും വില നിയന്ത്രണം നടത്തില്ലെന്ന് വ്യക്തമാക്കിയതാണ്.
13000 കോടിയാണ് ഈയടുത്ത് റിലയന്‍സിന്റെ റീട്ടെയ്ല്‍ സംരംഭത്തിലേക്ക് എത്തിയ നിക്ഷേപം. അതിനാല്‍ തന്നെ അടുത്ത മാസത്തോടെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനി ശ്രമം തുടങ്ങി. ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്സിനും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍സിനും സമാനമായി നവരാത്രി മുതല്‍ ദീപാവലി വരെ വമ്പന്‍ വിലക്കിഴിവ് അവതരിപ്പിക്കും.
റിലയന്‍സ് ട്രെന്റ്സ് വഴി ബെംഗളൂരുവില്‍ ജിയോ മാര്‍ട്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി തുടങ്ങി. മൂന്ന് മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ സമയത്തിനുള്ളില്‍ രാജ്യത്തെ 11800 സ്റ്റോറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം എത്തിക്കാനാണ് ജിയോമാര്‍ട്ടിന്റെ ശ്രമം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍