അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് കമ്പനി പൊപയെസ് ഇന്ത്യയിലേക്ക്; ധാരണാപത്രം ഒപ്പുവച്ചു
ന്യൂഡല്‍ഹി: അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ ശൃംഖലയയായ പൊപയെസ് ഇന്ത്യയിലേക്ക്. ജൂബിലന്റ് ഫുഡ് വര്‍ക്സ് ലിമിറ്റഡാണ് ഇവരെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രസ്താവന ഉണ്ടായത്. റെസ്റ്റോറന്റ് ബ്രാന്റ്സ് ഇന്റര്‍നാഷണല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹസ്ഥാപനമായ പിഎല്കെ എപിഎസി പ്രൈവറ്റ് ലിമിറ്റഡുമായി പൊപയെസ് ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലും ഭൂട്ടാനിലുമായി വരും വര്‍ഷങ്ങളില്‍ നൂറ് കണക്കിന് പൊപയെസ് ഹോട്ടലുകള്‍ തുറക്കുകയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം. ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളാണ് പൊപയെസിന്റെ പ്രത്യേകത. വരും വര്‍ഷങ്ങളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
1972 ല്‍ ഓര്‍ലാന്‍സില്‍ ആരംഭിച്ചതാണ് പൊപയെസ് ബ്രാന്റ്. 45 വര്‍ഷത്തെ ചരിത്രമാണ് ഇവര്‍ക്കുള്ളത്. 25 രാജ്യങ്ങളിലായി 3400 ഓളം റെസ്റ്റോറന്റുകളാണ് നിലവില്‍ പൊപയെസിനുള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെയാണ് സ്പെയ്ന്‍, സ്വിറ്റ്സര്‍ലന്റ്, ചൈന, ബ്രസീഷ, ശ്രീലങ്ക, ഫിലിപൈന്‍സ് എന്നിവിടങ്ങളില്‍ കകമ്പനി പുതിയ റസ്റ്റോറന്റുകള്‍ തുറന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍