News

ജെറ്റ് എയര്‍വേയ്‌സിന്റെ ചിറകുകള്‍ ഇനി ആര് ഉയര്‍ത്തും; ജെറ്റിന്റെ ഓഹരികള്‍ വാങ്ങുന്നതിനുളള അവസാന സമയം ഇന്ന്

സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പു കുത്തിയ ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. സാമ്പത്തിക പ്രതിസന്ധി മൂലം സര്‍വ്വീസ് നിര്‍ത്തലാക്കിയ ജെറ്റിനെ ആര് വാങ്ങുമെന്നാണ് ജെറ്റ് അധികൃതര്‍ ഉറ്റു നോക്കുന്നത്. എസ് ബി ഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് കമ്പനിയെ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജെറ്റിനെ പഴയ രൂപത്തിലെത്തിക്കാന്‍ പ്രാപ്തിയുളള കമ്പനികളെയാണ് ബാങ്ക് തിരയുന്നത്. 

ഫ്യൂച്ചര്‍ ട്രെന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്, റെഡ്ക്ലിഫ് കാപ്പിറ്റല്‍, ആദി പാര്‍ട്‌ണേഴ്സ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംഘം ജെറ്റിനെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എയര്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ അറ്റ്മോസ്ഫ്യര്‍ ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് ഉടമയായ ജേസണ്‍ അണ്‍സ്വര്‍ത്ത് കമ്പനിയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. 

ജെറ്റിന്റെ പ്രതിസന്ധിക്ക് ഇനിയും പരിഹാരമില്ലെങ്കില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. ആഭ്യന്തര സര്‍വീസിലും, അന്താരാഷ്ട്ര സര്‍വീസലും വലിയ പ്രത്യാഘാതമാണ് ജെറ്റ് ഇപ്പോള്‍ നേരിടുന്നത്. ബാങ്കുകള്‍ നിയന്ത്രണം ഏറ്റെടുത്തതോടെ ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഓഹരികള്‍ വാങ്ങാന്‍ ഇന്ത്യയിലെ പ്രമുഖ കമ്പനികളെല്ലാം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇത്തിഹാദ്, അദാനി ഗ്രൂപ്പ്, ടാറ്റ ഗ്രൂപ്പ്, ഇന്‍ഡിഗോ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഓഹരികള്‍ വാങ്ങിച്ചെടക്കുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Author

Related Articles