ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്; 86 ശതമാനം ചുരുങ്ങി
മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ചെയ്തതോടെ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി ഇടിഞ്ഞു. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്നതും ജൂണ്‍ മാസത്തില്‍ ഇറക്കുമതി കുറയാനിടയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 86 ശതമാനമാണ് ഇടിവ്.
അന്താരാഷ്ട്ര വിമാന യാത്ര നിരോധിക്കുകയും നിരവധി ജ്വല്ലറി ഷോപ്പുകള്‍ അടയ്ക്കുകയും ചെയ്തതാണ് ഇറക്കുമതി കുറയാന്‍ ഇടയാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി പ്രമുഖ ബിസിനസ് മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ മാസത്തില്‍ 11 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ.
കഴിഞ്ഞ വര്‍ഷം ഇത് 77.73 ടണ്ണായിരുന്നു. ജൂണ്‍ മാസത്തെ ഇറക്കുമതി 608.76 മില്യണ്‍ ഡോളറായി കുറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇത് 2.7 ബില്യണ്‍ ഡോളറായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍