ജൂണിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം മാര്‍ക്ക് കടക്കില്ലെന്ന് സൂചന
ന്യൂഡല്‍ഹി: ജൂണിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം മാര്‍ക്ക് കടക്കില്ലെന്ന് സൂചന. എട്ട് മാസത്തിന് ശേഷം ആദ്യമായാണ് ഇങ്ങിനെയൊരു മാറ്റം. കൊവിഡിന്റെ രണ്ടാം വ്യാപനം ഉയര്‍ത്തിയ തിരിച്ചടികള്‍ തന്നെയാണ് തടസം. പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് നികുതി വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
മെയിലെ ഇടപാടുകളില്‍ നിന്നുള്ള വരുമാനമാണ് ജൂണ്‍ മാസത്തിലെ നികുതി വരവായി രേഖപ്പെടുത്തുന്നത്. എന്നാല്‍ മെയ് മാസത്തില്‍ ഉണ്ടായ പ്രാദേശിക ലോക്ക്ഡൗണുകള്‍ വിതരണ ശൃംഖലയെ തടസപ്പെടുത്തിയത് വരുമാനത്തിലും കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ ഇ-വേ ബില്ലുകളില്‍ 30 ശതമാനം ഇടിവുണ്ടായി.
5.87 കോടി ഇ-വേ ബില്ലുകളാണ് ഏപ്രിലില്‍ ഉണ്ടായിരുന്നത്. മെയില്‍ 3.99 കോടി ഇ-വേ ബില്ലുകളാണ് ഉണ്ടായത്. എന്നാല്‍ പ്രാദേശിക ലോക്ക്ഡൗണുകളില്‍ ഉണ്ടായിരിക്കുന്ന ഇളവും, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായതും വരും മാസങ്ങളില്‍ നികുതി വരവില്‍ വര്‍ധനവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രവും സംസ്ഥാനങ്ങളും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍