News

കല്യാണ്‍ ജ്വല്ലേഴ്സ് ഐപിഒ: രണ്ടാം ദിനത്തില്‍ 98 ശതമാനം സബ്സ്‌ക്രിബ്ഷന്‍

മുംബൈ: രണ്ടാം ദിനത്തില്‍ 98 ശതമാനം സബ്സ്‌ക്രിബ്ഷന്‍ നേടിയെടുത്ത് കല്യാണ്‍ ജ്വല്ലേഴ്സ് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ). മാര്‍ച്ച് 16 നും 17 നുമായി 9.35 കോടി ഇക്വറ്റി ഷെയറുകള്‍ക്ക് ആവശ്യക്കാരെത്തി. ആകെ ഐപിഒയുടെ പരിധിയില്‍ എത്തുന്നത് 9.57 കോടി ഓഹരികളാണ്.

1,175 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്. 352 കോടി രൂപയുടെ ഓഹരികള്‍ 15 ആങ്കര്‍ നിക്ഷേപകര്‍ക്കായി തിങ്കളാഴ്ച തന്നെ അലോട്ട് ചെയ്തിരുന്നു. ഇതില്‍ സിങ്കപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനവും ഉള്‍പ്പെടുന്നുണ്ട്. റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 410.55 കോടി രൂപയുടെ ഓഹരികളാണ് വകയിരുത്തിയിരുന്നത്.

റീട്ടെയില്‍ നിക്ഷേപകര്‍ക്ക് റിസര്‍വ് ചെയ്ത ഭാഗം 1.70 തവണയും ജീവനക്കാരുടെ ഭാഗം 1.57 തവണയും ബുക്ക് ചെയ്തു. സ്ഥാപനേതര നിക്ഷേപകര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഭാഗം 58 ശതമാനം സബ്‌സ്‌ക്രൈബ് ചെയ്തു, യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ 2.72 കോടി ഇക്വിറ്റി ഷെയറുകളുടെ റിസര്‍വ് ചെയ്ത ഭാഗത്തിനെതിരെ ഒരു ലക്ഷത്തിലധികം ഓഹരികള്‍ക്കായി ലേലം വിളിച്ചു.

Author

Related Articles