ഒലയുടെ ബൈക്ക് ടാക്സി സര്‍വ്വീസുകളുടെ ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കി
അനുമതിയില്ലാതെ ബൈക്ക് ടാക്സി സര്‍വീസുകള്‍ നടത്തിയതിന് ഒലയുടെ ലൈസന്‍സ് കര്‍ണ്ണാടക ഗതാഗത വകുപ്പ് റദ്ദാക്കി. ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ ഒലയ്ക്ക് ആറു മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. പ്രശ്നം പരിഹരിക്കന്‍ ഉദ്യോഗസ്ഥരുമായി ഒല സംസാരിക്കുമെന്ന് അറിയിച്ചു. മാര്‍ച്ച് 18 ന് Ola Parent ANI Technologies പ്രൈവറ്റ് ലിമിറ്റഡിലേക്ക് അയച്ച കത്തില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഫോര്‍ വീലര്‍ ക്യാബുകള്‍ ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കണമെന്ന് കമ്പനിയോട് ഗതാഗതവകുപ്പ് ഉത്തരവിട്ടു.
പുതിയ സസ്പെന്ഷന് ഓര്‍ഡര്‍ ഒല തെറ്റിക്കുകയാണെങ്കില്‍ ഗതാഗത വകുപ്പ് കാബുകള്‍ പിടിച്ചെടുക്കുമെന്ന് അറിയിച്ചു. ബൈക്ക് ടാക്സി നിരോധനം പിന്‍വലിക്കുന്നില്ലെങ്കില്‍ അഗ്രിഗേറ്ററിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് ഫെബ്രുവരി ഒന്നിന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഒലയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും ഒല മറുപടി നല്‍കിയില്ലെന്ന് ഗതാഗത വകുപ്പ് പറയുന്നു. ഒലയുടെ ആസ്ഥാനമായ ബംഗളൂരു രാജ്യത്തെ ഏറ്റവും വലിയ വിപണിയാണ്. നഗരത്തില്‍ 120,000 കാബ്സ് ഉണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍