പൊതുമേഖല സ്ഥാപനങ്ങളുടെ വികസനം ലക്ഷ്യം; മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങി; വരുന്നത് വന്‍ നിക്ഷേപവും തൊഴിലവസരങ്ങളും
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനികവത്രണം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ വ്യവസായ മന്ത്രി പി.രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും അതതു സ്ഥാപനങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാസ്റ്റര്‍ പ്ലാനുകളാണ് കൈമാറിയത്. ഷോര്‍ട്ട് ടേം, മിഡ് ടേം, ലോങ്ങ് ടേം എന്നീ മൂന്ന് ഘട്ടങ്ങളിലായി 2030 വരെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിപുലീകരണ - വൈവിധ്യവല്‍ക്കരണ പദ്ധതികളാണ് മാസ്റ്റര്‍ പ്ലാനിലൂടെ മുന്നോട്ടുവക്കുന്നത്.
മാസ്റ്റര്‍ പ്ലാന്‍ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന 175 പദ്ധതികള്‍ 2030 ല്‍ പൂര്‍ത്തിയാകുന്നതോടെ 41 സ്ഥാപനങ്ങളിലുമായി മൊത്തം 9467 കോടി രൂപയുടെ അധിക നിക്ഷേപം ഉണ്ടാകും. ഷോര്‍ട്ട് ടേം നിക്ഷേപം- 2659 കോടി രൂപ, മിഡ് ടേം നിക്ഷേപം- 2833.32 കോടി രൂപ, ലോങ്ങ് ടേം നിക്ഷേപം- 3974.73 കോടി രൂപ എന്നിങ്ങനെയാണ് നിക്ഷേപത്തിനുള്ള സമയക്രമം. എല്ലാ സ്ഥാപനങ്ങളിലുമായി മൊത്തം വാര്‍ഷിക വിറ്റുവരവ് നിലവിലുള്ള 3300 കോടി രൂപയില്‍ നിന്ന് 14,238 കോടി രൂപ വര്‍ധിച്ച് 17538 കോടി രൂപയാകുകയും ചെയ്യും.
പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്ന 14,700 പേര്‍ക്ക് പുറമെ 5464 പേര്‍ക്ക് കൂടി ജോലി പുതിയതായി ലഭിക്കുന്നതാണ്. അതായത് 2030 ആകുമ്പോള്‍ 41 പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 20164 ആയി വര്‍ധിക്കും.
കഴിഞ്ഞ ജൂലായ് മാസത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനാരംഭിച്ചത്. ഒന്നാം ഘട്ടത്തില്‍ വ്യവസായ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ സ്ഥാപനങ്ങള്‍ കരട് പദ്ധതി അവതരിപ്പിച്ചു. അതിനു ശേഷം വിവിധ വിഭാഗങ്ങളായി തിരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, തൊഴിലാളി സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് അന്തിമമാക്കുകയും ചെയ്തു.
കെമിക്കല്‍, ഇലക്ട്രിക്കല്‍, എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്സ്, ടെക്സ്റ്റയില്‍സ്, സെറാമിക്സ് ആന്‍ഡ് റിഫ്റാക്ടറീസ്, ട്രഡീഷണല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നീ ഏഴ് സെക്ടറുകളിലായി വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഷോര്‍ട്ട് ടേം, മിഡ് ടേം, ലോങ്ങ് ടേം എന്നീ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ മാസ്റ്റര്‍ പ്ലാനുകള്‍ ഇപ്രകാരം രൂപപ്പെടുത്തി.
മാസ്റ്റര്‍ പ്ലാനിന്റെ നിര്‍വ്വഹണം അതിവേഗം നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, റിയാബ് ചെയര്മാന് ഡോ. അശോകന്, സെക്രട്ടറി പത്മകുമാര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍