News

വൃത്തിയുള്ള രുചിയൂറും ഭക്ഷണങ്ങള്‍ക്ക് ഇനി സര്‍ക്കാരിന്റെ തട്ടുകടകള്‍

തട്ടുകട ഭക്ഷണപ്രേമികള്‍ക്കൊു സന്തോഷവാര്‍ത്ത. വൃത്തിയും മെനയുമുള്ള തട്ടുകടകള്‍ തേടി ഇനി നടക്കേണ്ടിവരില്ല. കാരണം സര്‍ക്കാര്‍ നല്ല അടിപൊളി തട്ടുകടകള്‍ ആരംഭിക്കുന്നു. വൃത്തിയുള്ള സാഹചര്യങ്ങളില്‍ വഴിയോര ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് കേരളസര്‍ക്കാര്‍ പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ തട്ടുകട ആലപ്പുഴയിലാണ് ആരംഭിക്കുന്നത്. നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടര്‍ക്ക് കത്തയക്കും.

വില കുറച്ചും വൃത്തിയുള്ളതുമായ ഭക്ഷണം സഞ്ചാരികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.വരുംദിവസങ്ങളില്‍ ആലപ്പുഴയ്ക്ക് ശേഷം ശംഖ്മുഖം, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ തട്ടുകടകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ്ബുകളും സ്ഥാപിക്കും.കുടുംബശ്രീ പ്രവര്‍ത്തകരുടെ പിന്തുണയോടെയായിരിക്കും പദ്ധതി മുമ്പോട്ട് കൊണ്ടുപോകുക. ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശക സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച ്കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സജ്ജമാക്കിയാകും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക എന്നും അധികൃതര്‍ അറിയിച്ചു.

Author

Related Articles