ബേപ്പൂര്‍- അഴീക്കല്‍ ചരക്കു കപ്പല്‍ സര്‍വീസ് ഈ ആഴ്ച അവസാനം ആരംഭിക്കുന്നു
കൊച്ചി: ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചു കൊച്ചിയില്‍ നിന്നു തീരദേശ ചരക്കു കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് ഈ ആഴ്ച അവസാനത്തേക്കു മാറ്റി. ഇന്ന് ആരംഭിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാലാണു നീട്ടിവച്ചത്. റൗണ്ട് ദ് കോസ്റ്റ് ഷിപ്പിങ് കമ്പനിയുടെ 'എംവി ഹോപ് സെവന്' കപ്പലാണു സര്‍വീസ് നടത്തുക.
വിദേശത്തു നിന്നും വിവിധ ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നും കൊച്ചി തുറമുഖത്തെത്തുന്ന കണ്ടെയ്നറുകള്‍ കുറഞ്ഞ ചെലവില്‍ മലബാര്‍ ജില്ലകളിലെത്തിക്കാന്‍ സര്‍വീസ് സഹായിക്കുമെന്നാണു വിലയിരുത്തല്‍. റോഡ് മാര്‍ഗം ചരക്കു നീക്കുന്നതിനെക്കാള്‍ 30 % വരെ കടത്തു കൂലി കുറയുമെന്നാണു പ്രതീക്ഷ. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടു സര്‍വീസ് വീതം. പിന്നീട്, കൂടുതല്‍ കപ്പലുകളും സര്‍വീസുകളും ആരംഭിക്കാനും സാധ്യതയുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍