ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഓഹരികള്‍ വിറ്റഴിച്ചു; ഈ വ്യവസായിയെ അറിയാം
കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം കമ്പനിയിലെ ഓഹരികള്‍ വിറ്റഴിച്ചു പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ഓഹരികള്‍ വിറ്റഴിക്കലിലൂടെ സമാഹരിച്ചത് 132 കോടി രൂപ. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിലുള്ള 50 ലക്ഷം ഓഹരികളാണ് വിറ്റഴിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 40 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു 90 കോടി രൂപ സമാഹരിച്ചിരുന്നു.
5 മാസത്തിനിടെ, 90 ലക്ഷം ഓഹരികളുടെ വില്പനയിലൂടെ അദ്ദേഹം സമാഹരിച്ചത് 222 കോടി രൂപ. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിലൂടെയാണ് അദ്ദേഹം ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഫൗണ്ടേഷന് പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓഹരികള്‍ വിറ്റു സമാഹരിച്ച തുക വിനിയോഗിക്കുക. ചികിത്സാ സഹായം മുതല്‍ അര്‍ഹരായവര്‍ക്കു വീടു നിര്‍മിക്കാന്‍ വരെ ഫൗണ്ടേഷന് സഹായിക്കുന്നുണ്ട്. സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന മികച്ച സ്ഥാപനങ്ങള്‍ക്കും ഫൗണ്ടേഷന് പിന്തുണ നല്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍