കെഎസ്ഐഡിസി ഇന്‍വെസ്റ്റ്മെന്റ് സോണിന്റെ വിപുലീകരണ പ്രവര്‍ത്തനം പൂര്‍ത്തിയായി; നിര്‍മ്മാണ ചെലവ് 17 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഐഡിസി ഇന്‍വെസ്റ്റ്മെന്റ് സോണിന്റെ വിപുലീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാവുകയാണെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് സ്ഥിതി ചെയ്യുന്ന ഈ വ്യവസായ പാര്‍ക്ക് ലഘു എഞ്ചിനീയറിംഗ് വ്യവസായ യൂണിറ്റുകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പാര്‍ക്കിലെ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി പ്രവര്‍ത്തന സജ്ജമായതായി മന്ത്രി അറിയിച്ചു.
65,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം മൂന്ന് നിലകളിലായാണ് ഒരുക്കിയിരിക്കുന്നത്. 17 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 34.5 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഇന്‍വെസ്റ്റ്മെന്റ് സോണില്‍ 23 ഏക്കറോളം ഭൂമി നിക്ഷേപകര്‍ക്കായി നല്കി കഴിഞ്ഞു. പാര്‍ക്കിലെ രണ്ടാമത്തെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായത്.
56,000 ചതുരശ്ര അടി വിസ്തൃതിയുള്ള മറ്റൊരു സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി നേരത്തെ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ഘട്ടങ്ങളിലായി 90 കോടിയോളം രൂപ ചെലവഴിച്ചാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം. ജലം,റോഡ്,വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഒരുക്കിയിടച്ടുണ്ട്. 400 കോടി രൂപവരെ നിക്ഷേപം പാര്‍ക്കില്‍ പ്രതീക്ഷിക്കുന്നുണ്ട്. പാര്‍ക്കില്‍ ആകെ 2,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍