News

എല്‍ഐസിയുടെ ആസ്തിയില്‍ വന്‍ വര്‍ധന; കമ്പനിയുടെ മൊത്തം ആസ്തി ഏകദേശം 31.11 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എല്‍ഐസിയുടെ ആസ്തിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കമ്പനിയുടെ മൊത്തം ആസ്തി ഏകദേശം 31.11 ലക്ഷം കോടി രൂപയായെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വ്യക്തിഗത ഇന്‍ഷുറന്‍സ് വര്‍ധിച്ചത് മൂലമാണ് എല്‍ഐസിയുടെ ആസ്തിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്‍ഷുറന്‍സ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചതോടെയാണ് കമ്പനിയുടെ ആസ്തിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജൂലൈമാസം അവസാനിച്ചപ്പോള്‍ എല്‍ഐസിയുടെ വിരപണി വിഹിതം ഏകദേശം 73.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1956 ല്‍ അഞ്ച് കോടി പ്രാഥമിക മൂലധനത്തിലാണ് എല്‍ഐസി എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. രാജ്യത്താകെ എല്‍ഐസിയെന്ന പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിക്ക് ആകെ 4,851 ഓഫീസുകളാണുള്ളത്. കമ്പനിയുടെ പ്രവര്‍ത്തനത്തിന് 11.79 ലക്ഷം ഏജന്റുമാരുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ എല്‍ഐസിക്ക് 29.09 കോടിയോളം പോളിസികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 

2018-2019 സാമ്പത്തിക വര്‍ഷം എല്‍ഐസിയുടെ പ്രീമീയം ഇന്‍ഷുറന്‍സില്‍ റജിസ്റ്റര്‍ ചെയ്തവരുടെ ആകെ എണ്ണത്തില്‍ 5.68 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2019 മാര്‍ച്ച് 31 വരെ എല്‍ഐസിയിലേക്ക് ഒഴുകിയെത്തിയത് ഏകദേശം 1,42,191.69 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

Author

Related Articles