ഐസിഐസിഐ ബാങ്കിന്റെ 2 ശതമാനം ഓഹരികള്‍ വിറ്റ് എല്‍ഐസി
ന്യൂഡല്‍ഹി: ഒരു മാസത്തിനിടെ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ 13.8 കോടിയിലേറെ ഓഹരികള്‍ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി വിറ്റഴിച്ചു. ബാങ്കിന്റെ ആകെ ഓഹരികളില്‍ 2.002 ശതമാനം വരും വിറ്റഴിക്കപ്പെട്ട ഓഹരികള്‍.
നവംബര്‍ 27 മുതല്‍ ഡിസംബര്‍ 24 വരെയുള്ള കാലയളവിലാണ് ഓഹരികള്‍ വിറ്റഴിച്ചത്. സ്റ്റോക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിങിലാണ് എല്‍ഐസി ഈ കാര്യങ്ങള്‍ അറിയിച്ചത്. ഇതോടെ ബാങ്കില്‍, എല്ഐസിയുടേതായി അവശേഷിക്കുന്ന ഓഹരികളുടെ എണ്ണം 6.74 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് 8.74 ശതമാനമായിരുന്നു.
ഐസിഐസിഐ ബാങ്കിന്റെ ഓഹരികള്‍ തിങ്കളാഴ്ച ഓഹരി വ്യാപാരം അവസാനിച്ചപ്പോള്‍ 520.20 രൂപയിലാണ് ഉള്ളത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ കണക്കാണിത്. തൊട്ടടുത്ത വ്യാപാര ദിവസത്തെ അപേക്ഷിച്ച് 1.28 ശതമാനം ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍