ബാങ്കുകള്‍ വായ്പമേള നടത്തണമെന്ന് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി തുടരവെ വായ്പമേളകള്‍ വീണ്ടുമെത്തുന്നു. സാധാരണ ജനങ്ങള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും വായ്പകള്‍ നല്‍കുന്നതിനാണ് പുതിയ വായ്പമേള സംഘടിപ്പിക്കുന്നത്. ഇതിലൂടെ സ്വകാര്യ ഉപഭോഗം ഉയര്‍ത്താമെന്നും സാമ്പത്തിക വളര്ച്ചയുണ്ടാക്കാമെന്നുമാണ് കേന്ദ്രസര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
2019ലാണ് ഇതിന് മുമ്പ് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ബാങ്കുകള്‍ വായ്പമേള നടത്തിയത്. 250 ജില്ലകളിലായിരുന്നു അന്ന് മേള. ഉത്സവകാലത്തിന് മുന്നോടിയായിട്ടായിരുന്നു അന്ന് വായ്പമേള നടത്തിയത്. സമാനമായിരിക്കും ഇക്കുറിയും നടത്തുന്ന മേള. കോവിഡിന്റെ രണ്ട് തരംഗങ്ങള്‍ വലിയ പ്രതിസന്ധി സമ്പദ്വ്യവസ്ഥയില് സൃഷ്ടിച്ചിരുന്നു. ഇത് സാധാരണനിലയിലാക്കണമെങ്കില് വന്‍ തോതില്‍ പണം വിപണിയിലെത്തണം. ഇതിന് വായ്പമേളയിലൂടെ കഴിയുമെനാണ് കേന്ദ്രസര്‍ക്കാറിന്റെ വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍