വിമാന ഇന്ധനത്തിനും വാണിജ്യ പാചകവാതകത്തിനും വില വീണ്ടും വര്‍ധിച്ചു
വിമാന ഇന്ധനത്തിനും വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിനും വില വീണ്ടും കൂടി. 19 കിലോഗ്രാമിന്റെ കൊമേഴ്സ്യല്‍ എല്‍പിജി സിലിണ്ടറിന് 17 രൂപയാണ് ഇന്നലെ കൂടിയത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള 14 കിലോഗ്രാമിന്റെ സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ പുതിയ വില 1337.50 രൂപ, തിരുവനന്തപുരത്ത് 1353 രൂപ. ഡിസംബറില്‍ രണ്ടു തവണ വില കൂട്ടിയിരുന്നു.
ഓരോ മാസവും ഒന്നിനും 16നുമാണ് എല്‍പിജി, വിമാനഇന്ധന വിലകള്‍ രാജ്യാന്തര എണ്ണവിലയും ഇറക്കുമതിച്ചെലവുമൊക്കെ കണക്കിലെടുത്തു പുനര്‍നിര്‍ണയിക്കുന്നത്.വിമാന ഇന്ധനവില 3.7% ഉയര്‍ത്തി. ലീറ്ററിന് 1.82 രൂപ കൂടിയതോടെ 1000 ലീറ്ററിന് 50000 രൂപയാണ് വിവിധ നഗരങ്ങളിലെ ശരാശരി വില. ഡിസംബര്‍ 1ന് 3.3 രൂപയും ഡിസംബര്‍ 16ന് 3 രൂപയും വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍, ഡീസല്‍ വിലകളില്‍ 25 ദിവസമായി മാറ്റമില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍