ഇന്ധന വിലയ്ക്ക് പുറമേ പാചകവാതക വിലയും കൂടി; എല്‍പിജി സിലിണ്ടറിന് 726 രൂപയായി
കൊച്ചി: രാജ്യത്ത് ഇന്ധന വിലയ്ക്ക് പുറമേ പാചകവാതക വിലയും കൂടി. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 25 രൂപ കൂട്ടി. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് കൊച്ചിയില്‍ വില 726 രൂപയായി. 19 കിലോ വാണിജ്യ സിലിണ്ടറിന് 1,535 രൂപ നല്‍കണം. പുതുക്കിയ വില ഇന്നു മുതല്‍ തന്നെ നിലവില്‍ വന്നു കഴിഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വര്‍ധനയാണ് പാചകവാതകത്തിനുണ്ടായത്. 2020 ഡിസംബര്‍ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15-ന് വീണ്ടും 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിന്റെ വില 726 ആയി ഉയര്‍ന്നു.
പെട്രോള്‍,ഡീസല്‍ വിലയും വീണ്ടും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 86.83 രൂപയും, ഡീസലിന് 81.06 രൂപയുമായി. രാജ്യാന്തര വിപണിയിലും വില വര്‍ധിച്ചു. അമേരിക്കയില്‍ എണ്ണയുടെ ശേഖരത്തില്‍ കുറവ് വന്നതാണ് വില കൂടാന്‍ പ്രധാന കാരണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍