മാനുഫാക്ചറിംഗ് മേഖല റെക്കോര്‍ഡ് വളര്‍ച്ചയില്‍; മാന്ദ്യത്തില്‍ നിന്ന് മേഖല കരകയറുന്ന ലക്ഷണങ്ങള്‍; എട്ട് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ വളര്‍ച്ചയില്‍ പിഎംഐ സൂചിക 55.3 ല്‍
ന്യൂഡല്‍ഹി: രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയില്‍ വളര്‍ച്ച പ്രാപിക്കുന്നു. മാന്ദ്യത്തില്‍ നിന്ന് കരകയറുന്ന ലക്ഷണമാണ് ഈ മേഖലയിലെ വളര്‍ച്ചയിലൂടെ വ്യക്തമാക്കുന്നത്. ജനുവരി മാസത്തില്‍ മാനുഫാച്ചറിംഗ് മേഖലയിലെ വളര്‍ച്ച എട്ട് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഉത്പ്പാദന മേഖലയില്‍ വളര്‍ച്ച കൈവരിക്കാന്‍ ഇതിലൂടെ സാധ്യമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ വളര്‍ച്ച ഉണ്ടാകുന്ന ലക്ഷണണങ്ങളാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്.
ഐച്ച്എസ് മാര്‍ക്കറ്റ് സൂചികയായ പിഎംഐയില്‍ ജനുവരിയിലെ മാനുാഫ്ക്ചറിംഗ് മേഖലയിലെ വളര്‍ച്ച 55.3 ലേക്കെത്തി. എട്ട് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വളര്‍ച്ചയാണിത്. അതേസമയം ഡിസംബറിലെ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ പിഎംഐ സൂചികയില്‍ രേഖപ്പെടുത്തിയത് 52.7 ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാനുഫാക്ചറിംഗ് മേഖല പിഎംഐ സൂചിക 50 ന് മുകളിലേക്കാണ് എത്തുന്നതെങ്കില്‍ മാനഫാക്ചറിംഗ് മേഖല വളര്‍ച്ചയിലാണെന്നും, 50 താഴേക്കാണ് സൂചിപ്പിക്കുന്നതെങ്കില്‍ മാനുഫാക്ചറിംഗ് മേഖല തളര്‍ച്ചയിലേക്കാണെന്നാണ് വിലയിരുത്തല്‍.
തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും, മാനുഫാക്ചറിംഗ് മേഖല ഉയര്‍ന്ന നിലവാരത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഉത്പ്പന്നങ്ങളുടെ കടന്നുവരവും ആവശ്യകതയിലുള്ള വര്‍ധനവും ഈ മേഖലയിലെ വളര്‍ച്ചയില്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതേസമയം മാനുഫാക്ചറിംഗ് മേഖലയിലെ പുതിയ ഉണര്‍വ് വളര്‍ച്ചയ്ക്ക് കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറഞ്ഞത് പുതിയ മാനുഫാക്ചറിംഗ് മേഖലയിലെ മോശം പ്രകനം മൂലമാണെന്നാണ് വിലയിരുത്തല്‍. നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തെ മാനുഫാക്ചറിംഗ് മേഖല തളര്ച്ചയിലേക്കെത്തിയിരുന്നു. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഇത് മൂലം തളര്ച്ചയിലായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ആകെ വളര്‍ച്ച ഒരുശതമാനം മാത്രമാണ് സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ മാനുഫാക്ചറിംഗ് മേഖലയിലെ ആകെ വളര്‍ച്ച 6.9 ശതമാനം മാത്രമായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍