ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മാനുഫാക്ചറിംഗ് മേഖല വളര്‍ച്ച രേഖപ്പെടുത്തില്ല
ന്യൂഡല്‍ഹി: 2019 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ ഉത്പാദനത്തില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. ഫിക്കി സര്‍വെയാണ് ഇതുമായി ബന്ധപ്പെട്ട അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 41 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് ഫിക്കി സര്‍വെ പറയുന്നത്. അതേസമയം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലെ കണക്കുകള്‍ പ്രകാരം ഈ മേഖലിയില്‍ 54 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഫിക്കി സര്‍വെ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ഉത്പാദനത്തലുണ്ടായ പുതിയ ഓര്‍ഡറുകളില്‍ ഇടിവ് വന്നതിനും, വളര്‍ച്ചിയില്‍ ഇടിവ് വന്നതും നടപ്പു പാദത്തില്‍ പ്രകടമായിട്ടുണ്ട്. കയറ്റുമതിയില്‍ പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നുണ്ട്. 34 ശതമാനം സംരംഭങ്ങളില്‍ മാത്രമാണ് വിദേശത്തേക്കുള്ള കയറ്റുമതി ചരകക്കു നീക്കത്തില്‍ വളര്‍ച്ച കാണുന്നത്. അതേസമയം മുന്‍പാദത്തെ കയറ്റുമതി കണക്കനുസരിച്ചുള്ള 27 ശതമാനത്തില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പ്രകടമാകില്ലെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. രൂപയുടെ വിനിമയത്തിലുണ്ടാകുന്ന ചാഞ്ചാട്ടവുമെല്ലാം മാനുഫാക്ചറിംഗ് ഉത്പാദന വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ഇത് കയറ്റുമതി വളര്‍ച്ചയെയും ബാധിച്ചിട്ടുണ്ടെന്നാണ് സര്‍വെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍