News

കൊറോണയില്‍ ഏഷ്യന്‍ ഓഹരികളിലും ഇന്ത്യന്‍ ഓഹരികളും ഇടിവ് തുടരുന്നു; രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകാന്‍ സാധ്യത; സെന്‍സെക്‌സ് 300 പോയിന്റ് നഷ്ടത്തിലേക്കെത്തി നില്‍ക്കുമ്പോള്‍

കൊറോണ വൈറസിന്റെ പ്രത്യാഘാതം ആഗോള സമ്പദ് വ്യവസ്ഥയ്ക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും വലിയ തോതില്‍ മുറിവുണ്ടാക്കിയതായി റിപ്പോര്‍ട്ട്.  ഏഷ്യന്‍ ഓഹരി വിപണി കേന്ദ്രങ്ങളെല്ലാം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്.  ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി കേന്ദ്രങ്ങളും ഭീമമായ  നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  300 പോയിന്റോളം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഏകദേശം  0.7 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി   40,750  ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  50 പോയിന്റ് ഇടിവ് രേഖപ്പെടുത്തി 11,950 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്.  ഏകദേശം 0.82 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  

അതേസമയം കഴിഞ്ഞദിവസം ഏഷ്യന്‍ ഓഹരി സൂചികളും നിലംപൊത്തി.  ജപ്പാന്‍ ഓഹരി സൂചികയായ നിക്കി 225 പോയിന്റ് താഴ്ന്ന്  23523.24 ലേക്കെത്തിയാണ് വ്യാപാരം അവസാനിച്ചത്.  സൗത്ത് കൊറിയന്‍ ഓഹരി സൂചികയായ KOSPI  2242.17 ലേക്കെത്തി ഏകദേശം 1.42 പോയിന്റ് താഴ്ന്നാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.  ഹോങ്കോങ് ഹാങ് സാങ് 27975.57 ലേക്കെത്തിയുമാണ് വ്യാപാരം അവസാനിച്ചത്.   

ഇന്നലെയും ഇന്ത്യന്‍ ഓഹരി വിപണി വലിയ തകര്‍ച്ചയിലേക്കാണ് നീങ്ങിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ്  202.05 പോയിന്റ് താഴ്ന്ന്  41,055.69 ലേക്കെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  67.70 പോയിന്റ് താഴ്ന്ന്   12,045.80 ലേക്കെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. നിലവില്‍ 832 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും,   1684 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

Author

Related Articles