ഹോട്ടല്‍ ശൃംഖലയായ മാരിയറ്റ് റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു
മോസ്കോ: ആഗോള ഹോട്ടല്‍ ശൃംഖലയായ മാരിയറ്റ് റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. യുറോപ്യന്‍ യൂണിയന്, യുഎസ് എന്നിവര്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് റഷ്യയില്‍ പ്രവര്‍ത്തനം തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മാരിയറ്റ് പ്രതികരിച്ചു. 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് മാരിയറ്റ് റഷ്യ വിടുന്നത്. അതേസമയം, മൂന്നാംകക്ഷികളുടെ നേതൃത്വത്തില്‍ നടത്തുന്ന 22ഓളം ഹോട്ടലുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും മാരിയറ്റ് അറിയിച്ചു.
റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെ സങ്കീര്‍ണം എന്നാണ് മാരിയറ്റ് വിശേഷിപ്പിച്ചത്. റഷ്യ-യുക്രെയ്ന് സംഘര്‍ഷം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് മറ്റ് ഹോട്ടലുകളില്‍ ജോലി നല്‍കുമെന്നും മാരിയറ്റ് അറിയിച്ചിട്ടുണ്ട്. മാരിയറ്റിന് പുറമേ മറ്റൊരു അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടണും റഷ്യവിടുകയാണെന്ന് അറിയിച്ചിരുന്നു. മക്ഡോണാള്‍ഡ്, സ്റ്റാര്‍ബക്ക്സ് തുടങ്ങിയ കമ്പനികളും പാശ്ചാത്യ ഉപരോധത്തെ തുടര്‍ന്ന് റഷ്യ വിട്ടിരുന്നു. അതേസമയം, റഷ്യ വിടുന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാരിയറ്റ് പുറത്ത് വിട്ടിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍