News

2020ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ മാരുതി സ്വിഫ്റ്റ്; വിറ്റത് 1,60,700 യൂണിറ്റുകള്‍

2020ല്‍ 1,60,700 യൂണിറ്റുകളുമായി ഹാച്ച്ബാക്ക് കാറായ സ്വിഫ്റ്റ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ മോഡലായി മാറിയെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. 2020ല്‍ സ്വിഫ്റ്റ് 2005 ല്‍ ആരംഭിച്ചതിനുശേഷം 23 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടു. 2010ല്‍ 5 ലക്ഷം കാറുകളും 2013ല്‍ 10 ലക്ഷവും 2016 ല്‍ 15 ലക്ഷവും മറികടന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

സ്വിഫ്റ്റിന്റെ ആഗോള സ്‌റ്റൈലിംഗ്, പവര്‍ പായ്ക്ക് പ്രകടനം എന്നിവ സ്വന്തം റെക്കോര്‍ഡുകളെ തന്നെ മറികടന്നുവെന്നും നൂതന സാങ്കേതികവിദ്യയും സുരക്ഷാ സവിശേഷതകളും സ്വിഫ്റ്റിനെ ആളുകള്‍ക്ക് പ്രിയപ്പെട്ട കാറാക്കി മാറ്റിയെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 15 വര്‍ഷമായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കാണ് സ്വിഫ്റ്റ്.

2.3 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ കാറിനുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ അവകാശപ്പെട്ടു. കൊവിഡ് 19 പ്രതികൂല പ്രത്യാഘാതങ്ങളുണ്ടായിട്ടും, 2020ല്‍ 1,60,700 യൂണിറ്റുകള്‍ സ്വിഫ്റ്റ് കാറുകള്‍ വിറ്റതായും മുന്‍നിര ബ്രാന്‍ഡായി സ്വിഫ്റ്റ് ഉയരാന്‍ കാരണമായതായും കമ്പനി അറിയിച്ചു.

സ്വിഫ്റ്റ് ഉപഭോക്താക്കളില്‍ 53 ശതമാനത്തിലധികം പേരും 35 വയസ്സിന് താഴെയുള്ളവരാണെന്നും സാങ്കേതിക സവിശേഷതകള്‍, മികച്ച ഓഫറുകള്‍, സ്പോര്‍ട്ടി ഡിസൈന്‍ എന്നിവയാണ് മോഡലിനെ ആകര്‍ഷകമാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

Author

Related Articles