ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്;കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ജോലി നഷ്ടപ്പെട്ടത് 62 ശതമാനം പേര്‍ക്ക്
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സ്വദേശി വത്കരണം അടക്കമുള്ള നിയമങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ തൊഴില്‍ നിര്‍ത്തി സ്വന്തം ദേശത്തേക്ക് പോകുന്നവരുടെ എണ്ണം വര്ധിച്ചിരിക്കുകന്നതായാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 62 ശതമാനം ആളുകളുടെ തൊഴിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങള്‍ മൂലം നഷ്ടപ്പെട്ടത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 21 ശതമാനമാണ്. ഏകദേശം 2.95 ലക്ഷം ഇന്ത്യക്കാര്‍ക്കാണ് 11 മാസത്തിനിടയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ഏറ്റവുമധികം ജോലി നഷ്ടപ്പട്ടത് യുഎഇയില്‍ നിന്നാണ്. 1.03 ലക്ഷം പേരുടെ തൊഴിലാണ് യുഎഇയില്‍ നിന്ന് നഷ്ടമായത്. ഏകദേശം 30 ശതമാനം വരുമിത് കണക്കുകള്‍ പരിശോധിച്ചാല്‍. സൗദി അറേബ്യയില്‍ 65,000 പേര്‍ക്കും കുവൈത്തില്‍ 52000 പേര്‍ക്കുമാണ് തൊഴില്‍ നഷ്ടമായത്.
സൗദി അറേബ്യന്‍ ഭരണകൂടം നടപ്പിലാക്കിയ നിതാഖത്ത് ഭൂരിഭക്ഷം ഇന്ത്യക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ട്. വിദേശിവത്ക്കരണം ഒഴിവാക്കി സൗദി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന നിയമം നടപ്പിലാക്കിയതും ഇന്ത്യയില്‍ നന്നുള്ള കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പൈടുന്നതിന് കാരണമായെന്നാണ് വിലയിരുത്തുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍