എല്‍&ടി ഇന്‍ഫോടെക്കും മൈന്‍ഡ്ട്രീയും ലയിപ്പിക്കുന്നു
എല്‍&ടിക്ക് കീഴിലുള്ള ഐടി സേവന രംഗത്തെ പ്രമുഖ കമ്പനികളായ എല്‍&ടി ഇന്‍ഫോടെക്കും മൈന്‍ഡ്ട്രീയും ലയിപ്പിച്ചേക്കും. ബ്ലൂംബെര്‍ഗ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇരു കമ്പനികളും ലയിപ്പിക്കുന്ന വിവരം അടുത്ത ആഴ്ച എല്‍&ടി പ്രഖ്യാപിക്കുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ലയന വാര്‍ത്തകളോട് എല്‍&ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇരു കമ്പനികളും ലയിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ഐടി കമ്പനിയായി എല്‍&ടി മാറും. ഏപ്രില്‍ 18ലെ കണക്ക് പ്രകാരം 1,68,131 കോടി രൂപയാണ് ഇരു കമ്പനികളുടെയും ഒരുമിച്ചുള്ള വിപണി മൂല്യം. 3.5 ബില്യണ്‍ യുഎസ് ഡോളറോളമാണ് ഇരു കമ്പനികളും ചേര്‍ന്ന് നേടുന്ന വരുമാനം.
മൈന്‍ഡ്ട്രീയില്‍ 61 ശതമാനവും എല്‍&ടി ഇന്‍ഫോടെക്കില്‍ 74 ശതമാനവും പങ്കാളിത്തമാണ് എല്‍&ടിയ്ക്ക് ഉള്ളത്. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, മൈന്‍ഡ്ട്രീയുടെ ഏകീകൃത അറ്റാദായത്തില്‍ 8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 473 കോടി രൂപയാണ് കമ്പനിയുടെ ഏകീകൃത അറ്റാദായം. 2897.4 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം. എല്‍&ടി ഇന്‍ഫോടെക്കിന്റെ നാലാം പാദ ഫലങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍