ഐപിഒയില്‍ ആശങ്ക; മൊബിക്വിക്ക് വിപണിയിലേക്കെത്താന്‍ വൈകും
പേയ്മെന്റ് സ്ഥാപനം മൊബിക്വിക്ക് പ്രാരംഭ ഓഹരി വില്‍പ്പന നീട്ടിവെക്കുമെന്ന് സിഇഒ ബിബിന്‍ പ്രീത് സിംഗ് അറിയിച്ചു. പ്രധാന എതിരാളികളായ പേടിഎം, ഐപിഒയ്ക്ക് ശേഷം നേരിട്ട തിരിച്ചടിയാണ് മാറിച്ചിന്തിക്കാന്‍ മൊബിക്വിക്കിനെ പ്രേരിപ്പിച്ചത്. തിങ്കളാഴ്ച 1360.30 രൂപയിലാണ് പേടിഎം ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 2150 രൂപ നിരക്കിലായിരുന്നു പേടിഎമ്മിന്റെ ഐപിഒ. വിപണിയില്‍ ലിസ്റ്റ് ചെയ്തത് 9.3 ശതമാനം കിഴിവോടെ 1,950 രൂപയ്ക്കാണ്. വിജയകരമാകുമെന്ന് ഉറപ്പുള്ളപ്പോള്‍ മാത്രമെ ഐപിഒ നടത്തൂ എന്നും കമ്പനി വ്യക്തമാക്കി.
അടുത്ത സാമ്പത്തിക വര്‍ഷമായിരിക്കും ഐപിഒ എന്നാണ് വിവരം. ഐപിഒ നടത്താന്‍ ഒരുവര്‍ഷം വരെ സമയം മൊബിക്വിക്കിനുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ഐപിഒയ്ക്ക് മൊബിക്വിക്ക് പേപ്പറുകള്‍ സമര്‍പ്പിച്ചത്. ഒക്ടോബറിലാണ് സെബിയുടെ അനുമതി ലഭിച്ചത്. 1900 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ മൊബിക്വിക്ക് ലക്ഷ്യമിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍