മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് ഇനി വേഗത്തില്‍; പുതിയ നിര്‍ദേശവുമായി ട്രായ്
മുംബൈ: ടെലികോം ഓപ്പറേറ്ററെ മാറ്റാന്‍ സഹായിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം കുറച്ചുകൂടി സ്മാര്‍ട്ടാവുന്നു. ഉപഭോക്താവിന് വേഗത്തില്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നതിനായി ട്രായ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഡിസംബര്‍ 17ന് നിര്‍ദേശം പ്രാബല്യത്തിലാകും. ഇനി മുതല്‍ പതിനഞ്ച് ദിവസം പോര്‍ട്ടിങ്ങിനായി കാത്തിരിക്കേണ്ടതില്ല. പകരം മൂന്ന് മുതല്‍ അഞ്ച് ദിവസം മാത്രം കാത്തിരുന്നാല്‍ മതി. ഇനിമുതല്‍ ഒരേ സര്‍ക്കിളിലുള്ള നെറ്റ് വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ മൂന്ന് ദിവസവും മറ്റ് സര്‍ക്കിളുകളിലെ നെറ്റ് വര്‍ക്കുകളിലേക്ക് അഞ്ച് ദിവസവുമാണ് പരമാവധി വേണ്ടത്.
ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം കൂടുതല്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ട്രായുടെ ഇടപെടല്‍.പുതിയ നിര്‍ദേശം അനുസരിച്ച് പോസ്റ്റ് പെയ്ഡ് കണക്ഷനുള്ള ഉപയോക്താക്കള്‍ ബില്‍ അടച്ചിട്ടില്ലെങ്കില്‍ പോര്‍ട്ടിങ് നടക്കില്ല. കണക്ഷന് എടുത്ത് 90 ദിവസം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ കോഡ് ലഭിക്കില്ല. ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷ നല്കിയവര്ക്കും നിയമനടപടി നേരിടുന്ന നമ്പറുകള്‍ക്കും പുതിയ വ്യവസ്ഥ പ്രകാരം പോര്‍ട്ട് സാധിക്കില്ല. പോര്‍ട്ടിങ്ങിന് ആറ് രൂപയാണ് ചാര്‍ജ്. ജമ്മുകാശ്മീര്‍,അസം അടക്കമുള്ള വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ യൂനിക് പോര്‍ട്ടിങ് കോഡിന്റെ കാലാവധി മുപ്പത് ദിവസമായിരിക്കും.മറ്റുള്ള സ്ഥലങ്ങളില്‍ നാലുദിവസവുമായിരിക്കും . അതിനാല്‍ നാല് ദിവസത്തിനുള്ളില്‍ പോര്‍ട്ടിങ് അപേക്ഷ നല്‍കണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍