News

ഒല, സൂംകാര്‍ എന്നിവര്‍ വന്‍ പ്രതിസന്ധിയില്‍; ഉപയോഗിക്കാത്ത വാഹനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു

ബെംഗളൂരു: രാജ്യത്തൊട്ടാകെയുള്ള കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ആവശ്യകത കുറയുന്നതിനാല്‍ ഓല, സൂംകാര്‍ പോലുള്ള മൊബിലിറ്റി കമ്പനികള്‍ തങ്ങളുടെ സേവനങ്ങള്‍ കുറയ്ക്കുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ വില്‍ക്കുന്നതിന് മുന്‍നിര കാര്‍ ഡീലര്‍മാരായ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് (എംഎഫ്സി), മാരുതി ട്രൂ വാല്യു എന്നീ കമ്പനികളെ സമീപിച്ചിട്ടുണ്ടെന്ന് വിവരമുണ്ട്. ഈ മാസം അവസാനം മുതല്‍ ധാരാളം വാഹനങ്ങള്‍ ഇത്തരത്തില്‍ ഒഴിവാക്കാന്‍ പദ്ധതിയുണ്ടെന്നും വിവരം പുറത്തുവന്നു.

ഓല ഫ്‌ലീറ്റ് ടെക്‌നോളജീസിന് 30,000 കാറുകളുണ്ട്. അത് പ്ലാറ്റ്ഫോമിലെ ഡ്രൈവര്‍മാര്‍ക്ക് പാട്ടത്തിന് നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് സ്വയം ഡ്രൈവ് ചെയാനായി വാടകയ്ക്ക് കൊടുക്കുന്ന പതിനായിരത്തിലധികം കാറുകള്‍ സൂംകാര്‍ സ്വന്തമാക്കി. എന്നാല്‍ ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ അവരുടെ കാറുകളുടെ വലിയൊരു ഭാഗം ഉപയോഗിച്ചിട്ടില്ല.

ഓല ഡ്രൈവര്‍മാര്‍ക്ക് സാമ്പത്തിക ആശ്വാസം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, അവരില്‍ 50 ശതമാനത്തോളം ജീവനക്കാര്‍ക്കും ജോലി നഷ്ടമായി. ധാരാളം ക്യാബുകള്‍ മാസങ്ങളോളം വെറുതെ കിടക്കുകയാണെന്ന് ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു. ഇവ വില്‍ക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചുവെന്ന് സ്ഥിരീകരിച്ചു. സൂംകാറില്‍ നിന്ന് 60 ഓളം വാഹനങ്ങള്‍ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് പരിഗണിക്കുന്നുണ്ട്. വാഹനങ്ങള്‍ പുറന്തള്ളാന്‍ ഏറ്റവും അനുയോജ്യമായ സമയം കണ്ടെത്താന്‍ ഓല വിപണി സാഹചര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് ഇക്കാര്യത്തെക്കുറിച്ച് അറിവുള്ള ഒരാള്‍ വ്യക്തമാക്കി.

Author

Related Articles