മിസിസ് ബക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസും ഐപിഒയുമായി രംഗത്ത്
രാജ്യത്തെ വന്‍കിട ക്യുക് സര്‍വീസ് റെസ്റ്റോറന്റുകളായ മെക്ഡൊനാള്‍ഡ്, ബര്‍ഗര്‍ കിങ്, കെഎഫ്സി തുടങ്ങിയ കമ്പനികളിലൊന്നായ മിസിസ് ബക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസും ഐപിഒയുമായി രംഗത്ത്. ബര്‍ഗര്‍ കിങിന്റെ മികച്ച ലിസ്റ്റിങിന് പിന്നാലായാണ് മിസിസ് ബക്ടേഴ്സും ഐപിഒ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. ഡിസംബര്‍ 17വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 286-288 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില നിശ്ചയിക്കുക.
ബിസ്കറ്റ്, ബ്രഡ്, ബണ്‍, ജാം, സിറപ് തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മിസിസ് ബക്ടേഴ്സ്. 540.54 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ ഒഫര്‍ ഫോര്‍ സെയില്‍വഴി 500 കോടി രൂപയുടെ ഓഹരികളാണ് കമ്പനി കൈമാറുക. 40.54 കോടിയുടെ പുതിയ ഓഹരികളും പുറത്തിറക്കും.
2020 മാര്‍ച്ചിലെ കണക്കുപ്രകാരം 30 കോടിയാണ് കമ്പനിയുടെ അറ്റാദായം. 101.2 കോടി രൂപയുടെ കടബാധ്യതയും കമ്പനിക്കുണ്ട്. ബ്രിട്ടാനയി ഇന്‍ഡസ്ട്രീസ്, ഡിഎഫ്എം ഫുഡ്സ്, ഐടിസി, പ്രതാപ് സ്നാക്സ് തുടങ്ങിയ കമ്പനികളാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സമാനമായ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍