ഒടുവില്‍ വിശദീകരണവുമായി അംബാനി കുടുംബം; ഇന്ത്യ വിട്ട് പോകില്ല
ഒടുവില്‍ വിശദീകരണവുമായി അംബാനി കുടുംബാംഗങ്ങള്‍ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. മുകേഷ് അംബാനിയും കുടുംബാംഗങ്ങളും ലണ്ടനിലേക്ക് താമസം മാറുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിശദീകരണം. ലണ്ടനിലെ ബക്കിങ്ഹാം ഷെയറിലെ സ്റ്റോക്ക് പാര്‍ക്കില്‍ 300 ഏക്കര്‍ സ്ഥലത്താണ് അംബാനി പുതിയ വീട് വക്കുന്നത് എന്നതുമായി ബന്ധപ്പെട്ട പ്രചരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവമായിരുന്നത്. അനാവശ്യവും അടിസ്ഥാനരഹിതവുമായ ഊഹാപോഹങ്ങള്‍ മാത്രമാണിതെന്നാണ് റിലയന്‍സിന്റെ പ്രതികരണം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും ലണ്ടനിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ താമസിക്കാന്‍ ഒരു പദ്ധതിയും ഇല്ലെന്ന് കമ്പനി വ്യക്തമാക്കി. സ്റ്റോക്ക് പാര്‍ക്കില്‍ മുകേഷ് അംബാനിയുടെ ഏറ്റവും ചെലവേറിയ വീടായ അന്റീലിയക്ക് സമാനമായി ആഡംബര വസതി പണിയുമെന്നും താമസം മാറ്റുമെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം സ്റ്റോക്ക്പാര്‍ക്ക് അംബാനി സ്വന്തമാക്കിയെന്ന വാര്‍ത്ത റിലയന്‍സ് നിഷേധിച്ചിട്ടില്ല. ഹെറിറ്റേജ് പ്രോപ്പര്‍ട്ടി കൈവശപ്പെടുത്തിയത് ഇവിടെ പ്രീമിയം ഗോള്‍ഫിങ്ങിനും റിസോര്‍ട്ടിനും ആവശ്യമായ സൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് എന്നും റിലയന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
കണ്‍സ്യൂമര്‍ ബിസിനസ് രംഗത്തെ കമ്പനിയുടെ ബിസിനസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍ എന്നാണ് വിശദീകരണം. ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്തെ ആഗോള സാധ്യതകള്‍ വിനിയോഗിക്കുകയും ഇന്ത്യയുടെ പ്രാതിനിധ്യം കൂടുതല്‍ വര്‍ധിപ്പിക്കുകയും ചെയ്യും. 592 കോടി രൂപയ്ക്കാണ് ലണ്ടനില്‍ മുകേഷ് അംബാനി സ്റ്റോക്ക് പാര്‍ക്ക് ഏറ്റെടുത്തത്. 48 ആഡംബര ബെഡ്റൂം സ്വീറ്റുകളും 27 ഗോള്‍ഫ് കോഴ്സുകളും 13 ആഡംബര ടെന്നീസ് കോര്‍ട്ടുകളും ഇവിടെയുണ്ട്. എല്ലാ ആഡംബര സൗകര്യങ്ങളോടും കൂടിയ എസ്റ്റേറ്റില്‍ 14 ഏക്കര്‍ സ്ഥലത്താണ് പൂന്തോട്ടം. നൂറ്റാണ്ടുകളുടെ പൈതൃകമാണ് രാജകീയ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന പാര്‍ക്കിനും എസ്റ്റേറ്റ് ബംഗ്ലാവിനുമുള്ളത്.
ഇന്ത്യയിലെ അന്റീലിയ എന്ന മുകേഷ് അംബാനിയുടെ വീട് ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ റസിഡന്‍ഷ്യല്‍ യൂണിറ്റുകളില്‍ ഒന്നാണ് ഇതെന്നതാണ് കാരണം. 600-ല്‍ പരം ജോലിക്കാര്‍ ചേര്‍ന്നാണ് 27 നിലകളിലെ ഈ വീട് പരിപാലിക്കുന്നത്. വാസ്തു വിധിപ്രകാരം അമേരിക്കയില്‍ നിന്നുള്ള ആര്‍ക്കിടെക്റ്റുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ചതാണ് ഈ വീട്. ചൈനീസ് ഫെങ് ഷൂയി പ്രകാരം വീട്ടില്‍ പോസ്റ്റിറ്റീവ് എനര്‍ജി പരമാവധി ഉണ്ടാകത്തക്കവിധമാണ് വീടിന്റെ നിര്‍മ്മാണം. ഈ വീടിന്റെ എല്ലാ നിലകളും മറ്റു നിലകളില്‍ നിന്ന് വ്യത്യസ്തമാണ്. 168 കാറുകള്‍ വരെ ഒരേ സമയം പാര്‍ക്ക് ചെയ്യാനാകും. കാറുകളുടെ മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒരു നില തന്നെയുണ്ട്. ലോബിയില്‍ ഒന്‍പത് ലിഫ്റ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍