ബോണ്ട് വില്‍പ്പനയിലൂടെ ധനസമാഹരണത്തിന് ഒരുങ്ങി റിലയന്‍സ് ജിയോ
രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോ ബോണ്ട് വില്‍പ്പനയിലൂടെ ധനസമാഹരണത്തിന് ഒരുങ്ങുന്നു. രാജ്യത്തെ എക്കാലത്തെയും വലിയ ബോണ്ട് വില്‍പ്പനയാണ് ജിയോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷ കാലാവധിയില്‍ പുറത്തിറക്കുന്ന ബോണ്ടുകളിലൂടെ 5000 കോടി (671 മില്യണ്‍ ഡോളര്‍) രൂപ ജിയോ സമാഹരിക്കും. 6.20 ശതമാനമാണ് പലിശ ഇനത്തില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുക. കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കാനാവും ഈ പണം ഉപയോഗിക്കുക. 2018 ജൂലൈയില്‍ ആണ് ജിയോ അവസാനമായി പ്രാദേശിക കറന്‍സിയില്‍ ബോണ്ടുകള്‍ ഇറക്കിയത്.
സൗജന്യ കോളുകളും ഇന്റര്‍നെറ്റുമായി 2016ല്‍ രാജ്യത്ത് സേവനം ആരംഭിച്ച ജിയോ ടെലികോം രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കുകയായിരുന്നു. രാജ്യത്തെ സ്വകാര്യ മൊബൈല്‍ സേവന മേഖല മൂന്ന് കമ്പനികളിലേക്ക് ചുരുങ്ങിയത് ജിയോയുടെ വരവോടെയാണ്. ഈ വര്‍ഷം 5ജി സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ്. കഴിഞ്ഞ മാര്‍ച്ചില്‍ ജിയോ 8 ബില്യണ്‍ ഡോളറിന് എയര്‍വേവ്സ് (സ്പെക്ട്രം) വാങ്ങിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍