റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടരഹിതമാക്കാന്‍ മുകേഷ് അംബാനി; എണ്ണ, പെട്രോകെമിക്കല്‍സ് യൂണിറ്റിന്റെ 20% അരാംകോയ്ക്ക്; അരാംകോയുമായി കരാര്‍ ഉടന്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടരഹിത കമ്പനിയാക്കാന്‍ പുതിയ നീക്കവുമായി മുകേഷ് അംബാനി. ആറുമാസങ്ങള്‍ക്കു ശേഷമാണ് 2021 ന്റെ തുടക്കത്തില്‍ തന്നെ ഫലം ലഭിക്കുന്ന തരത്തില്‍ ഇത്തരമൊരു നീക്കവുമായി അദ്ദേഹം എത്തുന്നത്. കടബാധ്യതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഫണ്ടുകളുടെ പ്രധാന ഉറവിടമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് സൗദി അറേബ്യന്‍ ഓയില്‍ കമ്പനിക്ക് നല്കിയ ഓഹരി വില്‍പ്പന നിര്‍ത്തണമെന്ന് മോദി സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനുപുറമെ, എണ്ണ ശുദ്ധീകരണം, ടെലികമ്മ്യൂണിക്കേഷന്‍, റീട്ടെയില്‍ എന്നിവയിലെ കൂട്ടുകെട്ടും തങ്ങളുടെ ബിസിനസുകളെ ബാധിക്കുന്ന തരത്തിലുള്ള നികുതി നിര്‍ദേശങ്ങള്‍ അഭിമുഖീകരിക്കുകയാണ്. ഡിസംബര്‍ പകുതിയില്‍ കമ്പനിയുടെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതിന് ശേഷം ഏകദേശം 8% ഇടിഞ്ഞു. ഇതിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വക്താവ് വിസമ്മതിച്ചു.
കമ്പനി നേരിടുന്ന വെല്ലുവിളികള്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ എണ്ണ, പെട്രോകെമിക്കല്‍സ് യൂണിറ്റിന്റെ 20% അരാംകോയ്ക്ക് വില്‍ക്കുമെന്ന് അംബാനി ഓഗസ്റ്റില്‍ ഓഹരി ഉടമകളോട് പറഞ്ഞിരുന്നു. 2019 മാര്‍ച്ച് അവസാനം ഏകദേശം 22 ബില്യണ്‍ ഡോളര്‍ വരുന്ന ഗ്രൂപ്പിന്റെ അറ്റകടം കുറയ്ക്കുന്നതിന് വില്‍പ്പന നിര്‍ണായകമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2020 മാര്‍ച്ചോടെ അരാംകോ ഇടപാട് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജനുവരിയില്‍ അരാംകോയുമായുള്ള ചര്‍ച്ചകള്‍ നല്ല പുരോഗതി കൈവരിച്ചെങ്കിലും ഒരു നിശ്ചിത കരാറിന് ഇനിയും ഏതാനും മാസങ്ങള്‍ ബാക്കി നില്‍ക്കുന്നുവെന്ന് ജനുവരിയില്‍ പറഞ്ഞു. അടുത്ത ആഴ്ചകളില്‍ ചര്‍ച്ചകള്‍ക്ക് വേഗത കൂടുമെന്ന് വൃന്ദങ്ങള്‍ പറയുന്നു.
ചില അംബാനി കുടുംബാംഗങ്ങള്‍ നികുതി ഒഴിവാക്കിയതാണോയെന്ന അന്വേഷണം ഇന്ത്യയിലെ നികുതി വകുപ്പ് വിപുലീകരിച്ചു. തുടര്‍ന്ന് നികുതി അടച്ചതായി അംബാനി പറയുകയും ആരോപണങ്ങളെ തള്ളിക്കളയുകയും ചെയ്തിരുന്നു. 2011 ല്‍ ഫ്രഞ്ച് അധികാരികളില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എച്ച്എസ്ബിസി ഹോള്‍ഡിംഗ്സ് പിഎല്‍സിയുടെ സ്വിസ് ബ്രാഞ്ചുകളില്‍ അക്കൗണ്ടുകളുള്ള 700 ഓളം ഇന്ത്യാക്കാരുണ്ട്. എന്നാല്‍ നിയമപ്രകാരം പേരുകള്‍ നല്കാന് കഴിയില്ലെങ്കിലും വിവരങ്ങള്‍ അധികരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നികുതി അന്വേഷണങ്ങള്‍ ഇന്ത്യയില്‍ സാധാരണമാണെങ്കിലും, മിക്കപ്പോഴും അത് രാഷ്ട്രീയത്താല്‍ നയിക്കപ്പെടുന്നവയാണ്. എങ്കിലും രാജ്യത്തെ ഏറ്റവും സമ്പന്നമായ കുടുംബം അന്വേഷണത്തിന്റെ വിഷയമാകുന്നത് അഭൂതപൂര്‍വമാണ്. ഇത് പലരെയും അത്ഭുതപ്പെടുത്തി. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം ഏകദേശം 58 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് അംബാനി.
പോളിസ്റ്റര്‍ നൂല് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവിന്റെ രാജ്യത്തെ ഏറ്റവും വലിയ ഉല്പാദകരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ശുദ്ധീകരിച്ച ടെറെഫ്താലിക് ആസിഡിനുള്ള ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന് ശേഷം ഈ വിഭാഗത്തില്‍ കൂടുതല്‍ മത്സരം നേരിടേണ്ടിവരും. മത്സരാധിഷ്ഠിത വിലയ്ക്ക് ചരക്ക് എളുപ്പത്തില്‍ ലഭിക്കുന്നതിനാണ് നികുതി ഒഴിവാക്കിയത് എന്ന് ഫെബ്രുവരി ഒന്നിന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. നിക്ഷേപ ട്രസ്റ്റുകളില്‍ യൂണിറ്റ് വില്‍പ്പന വഴി ധനസമാഹരണത്തിനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ ശ്രമങ്ങളെ മന്ദഗതിയിലാക്കുന്ന ഡിവിഡന്റ് വിതരണനികുതിയിലും മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍