മുത്തൂറ്റ് ഫിനാന്‍സ് ലാഭത്തില്‍ 4 ശതമാനം വര്‍ധന; 1044 കോടി രൂപയായി
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭം നാല് ശതമാനം ഉയര്‍ന്നു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 1043.60 കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭം. ഇതേ കാലത്ത് കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ലാഭം 1006.60 കോടി രൂപയായിരുന്നു.
2021 ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് കമ്പനിയുടെ വരുമാനം അഞ്ച് ശതമാനം ഉയര്‍ന്നു. 3168.10 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 3016.40 കോടി രൂപയായിരുന്നുവെന്നും കമ്പനി സ്റ്റോക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. പലിശ വരുമാനം അഞ്ച് ശതമാനം ഉയര്‍ന്ന് 3086.70 കോടി രൂപയായി.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ ദാതാക്കളാണ് മുത്തൂറ്റ് ഫിനാന്‍സ്. മുത്തൂറ്റ് ഹോംഫിന്‍, ബെല്‍സ്റ്റര്‍ മൈക്രോഫിനാന്‍സ്, മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേര്സ്, മുത്തൂറ്റ് അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, മുത്തൂറ്റ് ട്രസ്റ്റീ പ്രൈവറ്റ് ലിമിറ്റഡ്, മുത്തൂറ്റ് മണി, ഏഷ്യാ അസറ്റ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ശ്രീലങ്ക എന്നീ കമ്പനികളില്‍ നിന്നുള്ള സംയോജിത ലാഭമാണിത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍