സാന്സ്കിടെക്കിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി മൈലാബ്
രാജ്യത്തെ പ്രമുഖ ബയോടെക്ക് കമ്പനിയായ മൈലാബ്, ഹെല്‍ത്ത് ടെക്ക് കമ്പനിയായ സാന്സ്കിടെക്കിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. എന്നാല്‍ എത്ര തുകയ്ക്കാണ് ഓഹരികള്‍ വാങ്ങിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എടിഎം കിയോസ്കിന്റെ വലുപ്പത്തില്‍ 'സ്വയം' എന്നപേരില്‍ ചെറിയ ലാബുകള്‍ ഒരുക്കി പോര്‍ട്ടബിള്‍ ഡയഗ്നോസ്റ്റിക് ആന്‍ഡ് ടെലി മെഡിസിന് പോയിന്റ് ഓഫ് കെയര്‍ (പിഒസി) സംവിധാനത്തിന് പുതിയ മാതൃകകള്‍ സൃഷ്ടിച്ച ഹെല്‍ത്ത് ടെക്ക് കമ്പനിയാണ് സാന്സ്കിടെക്ക്.
''കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. വികേന്ദ്രീകൃത പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മനസിലായി. പോര്‍ട്ടബിള്‍ ഡയഗ്നോസ്റ്റിക് ആന്‍ഡ് ടെലി മെഡിസിന് പോയിന്റ് ഓഫ് കെയര്‍ ഈ രംഗത്ത് ഒരു ഗെയിം-ചേഞ്ചര്‍ ആയിരിക്കും,'' മൈലാബ് മാനേജിംഗ് ഡയറക്ടര്‍ ഹസ്മുഖ് റാവല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മോണിക്യുലാര്‍, സെറോളജിക്കല്‍, ഇമ്മ്യൂണോളജി ടെസ്റ്റിംഗ് സൊല്യൂഷന്‍സ്, ഡയഗ്നോസ്റ്റിക്സ് ഉപകരണങ്ങള്‍, മയക്കുമരുന്ന് കണ്ടെത്തല്‍, ബയോമെഡിക്കല്‍ ഗവേഷണം എന്നിവയിലാണ് മൈലാബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ ഓഹരി കൈമാറ്റത്തോടെ, സാന്‍സ്ക്രിടെക്കിന്റെ എല്ലാ പണമിടപാടുകളും പ്രവര്‍ത്തനങ്ങളും മൈലാബിന്റെ നേതൃത്വത്തിലായിരിക്കും. മൈലാബിന്റെ കീഴില്‍ ഒരു പ്രത്യേക സ്ഥാപനമായായിരിക്കും സാന്സ്കിടെക്ക് തുടരുക. ഇതിന് കീഴില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 1,000 ലധികം പിഒസി സംവിധാനങ്ങള്‍ സ്ഥാപിക്കാനും 2021 നവംബര്‍ മുതല്‍ ലാബ് പങ്കാളികളുമായി ഈ സംവിധാനങ്ങള്‍ വിന്യസിക്കാനും മൈലാബ് പദ്ധതിയിടുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍