ജെറ്റ് എയര്‍വേയ്സ് ചെയര്മാന് സ്ഥാനം നരേഷ് ഗോയല്‍ രാജിവെച്ചു
ജെറ്റ് എയര്‍വേസ് വിമാനക്കമ്പനിയുടെ ചെയര്മാന് സ്ഥാനം നരേഷ് ഗൊയാല്‍ രാജിവെച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടളളത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് നരേഷ് ഗോയാല്‍ രാജിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജെറ്റ് എയര്‍വേയ്സിനെ എത്തിഹാദ് എയര്‍വേയ്സ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് അഭ്യൂഹങ്ങള്‍ ഇപ്പോള്‍ പരക്കുന്നത്. കടക്കെണിയില്‍ അകപ്പെട്ടുപോയ കമ്പനിയെ ശക്തിപ്പെടുത്തുന്നതില്‍ കടുത്ത പരാജയമാണ് നരേഷ് ഗൊയാലിന് നേരിടേണ്ടി വന്നിട്ടുള്ളത്.
അതേസമയം ജെറ്റ് എയര്‍വേസിന്റെ 24 ശതമാനം ഓഹരികളോളം എത്തിഹാദിന്റെ കയ്യിലുമാണ്. ഈ ഒഹരി ഉയര്‍ത്താനുള്ള നീക്കമാണ് ജെറ്റ് എയര്‍വേസ് ഇപ്പോള്‍ നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗങ്ങളെല്ലാം തടസ്സമായതോടെയാണ് നരേഷ് ഗൊയാല്‍ രാജിവെക്കുന്നത്. ജെറ്റ് എയര്‍വേസിന്റെ ഓഹരികളെല്ലാം കൂടുതലും എത്തിഹാദിന് അവകാശപ്പെടാനാകുമെന്ന വാര്‍ത്തയും ദേശീയ തലത്തില്‍ ഇപ്പോള്‍ രൂപപ്പെട്ട് വരുന്നുണ്ട്.
നിലവില്‍ ബാങ്കുകള്‍ക്ക് 8500 കോടി രൂപയോളം കൊടുക്കാനുള്ള ജെറ്റ് എയര്‍വേസ് തുക തിരിച്ചടക്കാതെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി. മാസങ്ങളോളം ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാതെയാണ് ജെറ്റ് എയര്‍വേസ് തകര്‍ച്ചയിലേക്ക് നീങ്ങിയത്. ഈ സാഹചര്യത്തിലാണ് നരേഷ് ഗൊയാല്‍ രാവജിവെക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍