എത്തിഹാദിനോട് സാമ്പത്തിക സഹായം തേടി നരേഷ് ഗോയാല്‍ രംഗത്തെത്തി; 750 കോടി രൂപയുടെ അടിയന്തിര സഹായം ആവശ്യം
മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജെറ്റ് എയര്‍വേയ്സിനെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി സ്ഥാപകന്‍ നരേഷ് ഗോയാല്‍ രംഗത്തെത്തി. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ജെറ്റ് എയര്‍വേയ്സിന് എത്തിഹാദിന്റെ കൂടി ആവശ്യം ഉണ്ടെന്നാണ് നരേഷ് ഗോയാല്‍ പറയുന്നത്. എത്തിഹാദ് എയര്‍വേയ്സ് ജെറ്റ് എയര്‍വെയ്സിന് അടിയന്തിരമായി 750 കോടി രൂപ സഹായമായി നല്‍കണമെന്ന അഭ്യര്ത്ഥനയായിയിട്ടാണ് നരേഷ് ഗോയാല്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. എത്തിഹാദ് സഹായിക്കുകയാണെങ്കില്‍ ജെറ്റ് എയര്‍വേയ്സിന് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനാകുമെന്നാണ് നരേഷ് ഗോയാല്‍ പറയുന്നത്.
അതേസമയം ജെറ്റ് എയര്‍വേസിന് എത്തിഹാദ് 49.9 ശതമാനം ലോയല്‍റ്റി പ്രോഗ്രാമില്പെട്ട ഓഹരികള്‍ പണയപ്പെടുത്താന്‍ എത്തിഹാദ് അനുമതി നല്‍കിയെന്നാണ് സൂചന. നിലവില്‍ ഇപ്പോള്‍ ജെറ്റ് എയര്‍വേസിന്റെ 24 ശതമാനം ഓഹരികള്‍ എത്തിഹാദിന്റെ കൈയ്യിലാണുള്ളത്. എത്തിഹാദ് 750 കോടി രൂപ നല്‍കിയില്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് നരേഷ് ഗൊയാല്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം ജെറ്റ് എയര്‍വേസിന് ആശ്വാസമായി കഴിഞ്ഞ ദിവസം പഞ്ചാബ് നാഷണല്‍ ബാങ്ക് രംഗത്തെത്തിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് 2050 കോടി രൂപയുടെ ധനസഹായം അനുവദിക്കുകയും ചെയ്തിരുന്നു. 1100 കോടി രൂപയുടെ വിദേശ കറന്‍സി വായ്പയും 950 കോടി രൂപയുടെ നോന് ഫണ്ട് ബെയ്സഡ് ഫെസിലിറ്റിയുമാണ് ജെറ്റ് എയര്‍വേസിന് പഞ്ചാബ് നാഷണല്‍ ബാങ്ക് കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍