News

21000 കോടിയുടെ പദ്ധതിക്കായി ഇന്ത്യന്‍ പണച്ചാക്കുകളുടെ പിന്നാലെ വിദേശ കോപ്റ്റര്‍ കമ്പനികള്‍; നാവിക ആവശ്യത്തിനുള്ള പ്രോജക്ടിലേക്ക് സര്‍ക്കാരിന്റെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സും; പദ്ധതിക്കായി മൂന്ന് വിദേശ കമ്പനികളും 'മത്സരത്തില്‍'

ഡല്‍ഹി: രാജ്യത്ത് 21000 കോടി രൂപയുടെ പദ്ധതി നടപ്പക്കാനായി ഇന്ത്യന്‍ സ്വകാര്യ മേഖലയിലെ പണചാക്കുകളുടെ പിന്നാലെയുള്ള ഓട്ടത്തിലാണ് വിദേശ ഹെലിക്കോപ്റ്റര്‍ നിര്‍മ്മാതാക്കള്‍.  നാവിക സേനയ്ക്കായിട്ടുള്ള യൂട്ടിലിറ്റി ഹെലിക്കോപ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം നീക്കം നടത്തുന്ന വേളയിലാണ് പദ്ധതിയിലേക്ക് താല്‍പര്യം പ്രകടിപ്പിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും രംഗത്തെത്തിയിരിക്കുന്നത്. 

പങ്കാളിത്ത പ്രക്രിയയിലൂടെ 111 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള പദ്ധതി ഈ വര്‍ഷം ആദ്യം തുടങ്ങാന്‍ നീക്കമുണ്ടായിരുന്ന. എന്നാല്‍ ലേലത്തിനായി അപേക്ഷ അയയ്ക്കുന്ന കമ്പനി സ്വകാര്യ മേഖലയില്‍ നിന്നുണ്ടാകണമെന്ന നിര്‍ദ്ദേശവും അന്ന് മുന്നോട്ട് വെച്ചിരുന്നു. 

എന്നിരുന്നാലും, പദ്ധതിക്കായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് രണ്ട് ലേല നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു, പാരന്റ് പിഎസ്യു വഴിയും മറ്റൊന്ന് റഷ്യന്‍ ഹെലികോപ്റ്ററുകളുമായുള്ള സംയുക്ത സംരംഭ കമ്പനി വഴിയും. സ്വകാര്യ മേഖലയിലെ കമ്പനികളെ മാത്രമേ ലേലത്തിന് ക്ഷണിക്കാന്‍ ക്ഷണിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുള്ളൂ എന്ന് വ്യക്തമായതോടെ എന്ത് ചെയ്യണമെന്ന ചിന്തയിലാണ് വിദേശ കമ്പനികളും. 

കരാര്‍ ലഭിക്കുന്നതിനായി മൂന്ന് വിദേശ ഹെലികോപ്റ്റര്‍ നിര്‍മ്മാതാക്കള്‍ മത്സര രംഗത്തുള്ളത്. കരാറിനായി രണ്ട് വ്യത്യസ്ത ചോപ്പറുകള്‍ വാഗ്ദാനം ചെയ്ത യൂറോപ്യന്‍ കമ്പനിയായ എയര്‍ബസ് ഈ പദ്ധതിക്കായി മഹീന്ദ്ര ഡിഫന്‍സുമായി സഖ്യമുണ്ടാക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിരുന്നു. അതുപോലെ, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ഗ്രൂപ്പിന്റെ ഭാഗമായ യുഎസ് കമ്പനി സിക്കോര്‍സ്‌കിയും ടാറ്റാ എയ്റോസ്പെയ്സും പ്രതിരോധവുമായി സഖ്യം സൃഷ്ടിച്ചിരുന്നു. 

Author

Related Articles