തുറമുഖ വികസനത്തിനായി 4,300 കോടി രൂപ മുതല്‍ മുടക്കാനൊരുങ്ങി ജെഎന്‍പിടി
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ തുറമുഖമായ ജവഹര്‍ ലാല്‍ നെഹ്റു പോര്‍ട് ട്രസ്റ്റ് (ജെഎന്‍പിടി), നാലാമത്തെ ടെര്‍മിനല്‍ വികസനത്തിനായി 4,300 കോടി രൂപ മുതല്‍ മുടക്കും. നാലാമത്തെ ടെര്‍മിനലിന്റെ രണ്ടാം ഘട്ടവും സ്പെഷ്യല്‍ ഇക്കണോമിക് സോണും (സെസ്) വികസിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്ക് കീഴില്‍ ഏകദേശം 4,300 കോടി രൂപ മുടക്കുന്നത്.
കയറ്റുമതി-ഇറക്കുമതി വ്യാപാരത്തില്‍ ജെഎന്‍പിടി വഹിക്കുന്ന നിര്‍ണായക പങ്ക് കണക്കിലെടുത്ത് ഗതി ശക്തി പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഈ പദ്ധതികള്‍ വളരെയധികം സഹായിക്കുമെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് സഞ്ജയ് സേത്തി ഇവിടെ പറഞ്ഞു. നാലാമത്തെ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ രണ്ടാം ഘട്ടം നിര്‍മിക്കാന്‍ 3,196 കോടി രൂപയും നിര്‍ദിഷ്ട നിക്ഷേപത്തില്‍ ഉള്‍പ്പെടുന്നു. 4,719 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പ്രതിവര്‍ഷം 30 ദശലക്ഷം ടണ്‍ ഉള്‍ക്കൊള്ളുന്ന ടെര്‍മിനലിന്റെ ആദ്യ ഘട്ടം പണികള്‍ 2018 ഡിസംബറില്‍ പൂര്‍ത്തിയായി. അടിസ്ഥാന സൗകര്യ വികസനത്തിനായി സെസ്, 565 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്ന് സേതി അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍