കോവിഡ് ആഘാതം: എന്‍ബിഎഫ്സികളുടെ കിട്ടാക്കടത്തില്‍ വര്‍ധന
മുംബൈ: കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗം എച്ച്ഡിഎഫ്സി ബാങ്കിന്റെ എന്‍ബിഎഫ്സി വിഭാഗത്തെ കാര്യമായി ബാധിച്ചു. എച്ച്ഡിബി എച്ച്ഡിബി ഫൈനാന്‍ഷ്യല്‍ സര്‍വീസസിന് അറ്റാദായത്തില്‍ വന്‍കുറവ്. അറ്റാദായം 44 ശതമാനം കുറഞ്ഞ് 130 കോടി രൂപയിലെത്തി, ജൂണ്‍ പാദത്തിലെ കണക്കാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 232.7 കോടി രൂപയായിരുന്നു അറ്റാദായം.
സ്ഥാപനത്തിന്റെ കിട്ടാക്കടത്തില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായത് മൂന്നിരട്ടി വര്‍ധനയാണ്. ഒറ്റ പാദത്തിനുള്ളില്‍ തന്നെ കിട്ടാക്കടം ഇരട്ടിയായി. ജിഎന്‍പിഎ അനുപാദം മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 3.89 ശതമാനമാണ്. ഈ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ അറ്റവരുമാനം 1655.8 കോടി രൂപയാണ്. പോയ വര്‍ഷം ഇതേ കാലയളഴില്‍ ഇത് 1609.7 കോടി രൂപയായിരുന്നു.
ജൂണ്‍ പാദത്തില്‍ എന്‍ബിഎഫ്സികള്‍ നല്കിയ ലോണിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോട് കൂടി എന്‍ബിഎഫ്സികള്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ഐക്ര പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ 30 ശതമാനവും വളരെ റിസ്ക് നിറഞ്ഞ മേഖലകളിലാണെന്നാണ് ഐക്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിയല്‍റ്റി, പേഴ്സണല്‍ ക്രെഡിറ്റ്, മൈക്രോഫൈനാന്‍സ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍