പാപ്പരത്ത നടപടി നേരിട്ട് എയര്‍ കോസ്റ്റ
മുംബൈ: ജെറ്റ് എയര്‍വേസിന് പിറകേ പാപ്പരത്ത നടപടി നേരിട്ട് എയര്‍ കോസ്റ്റയും. ദേശീയ കമ്പനി നിയമട്രിബ്യൂണലിന്റെ അമരാവതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക് റപ്റ്റ്സി കോഡ് പ്രകാരം കോടതിയുടെ നിരീക്ഷണത്തില്‍ കടബാധ്യതകള്‍ പുന:ക്രമീകരിക്കാനാണ് നടപടി. വിജയവാഡ ആസ്ഥാനമായുല്ള ലിംകമനേനി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ള എല്ഇപിഎല് പ്രൊജക്ടിന്റേതാണ് എയര്‍കോസ്റ്റ.
2017 ജൂണ്‍ മാസം എയര്കോസ്റ്റയുടെ ഫ്ളൈയിങ് ലൈസന്‍സ് ഡിജിസിഎ റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്ന് കമ്പനി പ്രവര്‍ത്തനം നിര്‍ത്തി. പിന്നീട് ജര്‍മ്മന്‍ വിമാന അറ്റക്കുറ്റപ്പണി കമ്പനിയായ എംടിയു മെന്റിനന്‍സ് ബര്‍ലിന്‍ നല്കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി. വിമാന എഞ്ചിന് പാട്ടത്തിന് എടുത്ത വകയില്‍ പണം നല്‍കിയില്ലെന്നാണ് പരാതി. അതേസമയം ജര്‍മന്‍ കമ്പനി മോശം എഞ്ചിന് നല്‍കിയതിനെ തുടര്‍ന്ന് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് എയര്‍ കോസ്റ്റ പ്രമോട്ടര്‍ രമേഷ് ലിംകമനേനി ആരോപിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍