News

നെടുമ്പാശേരി വിമാനതാവളം എട്ടുദിവസത്തേക്ക് പകല്‍ അടച്ചിടുന്നു; സര്‍വീസുകള്‍ പുന:ക്രമീകരിച്ചു

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനതാവളം നാലുമാസത്തേക്ക് പകല്‍സമയം അടച്ചിടും. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28വരെ രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് നിയന്ത്രണം. റണ്‍വേ റീ കാര്‍പ്പറ്റിങ് ജോലികള്‍ക്ക് വേണ്ടിയാണ് അടച്ചിടുന്നത്. 

ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും റണ്‍വേയില്‍ റീകാര്‍പ്പറ്റിങ് നടത്തണമെന്നാണ് ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം.ഇത് രണ്ടാംതവണയാണ് നെടുമ്പാശേരി വിമാനതാവളത്തിന്റെ റീകാര്‍പ്പറ്റിങ് നടക്കുന്നത്.

ഇതിനായി വിമാന സര്‍വീസുകളുടെ സമയം പുന:ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് സര്‍വീസുകള്‍ മാത്രമാണ് റദ്ദാക്കുന്നത്. മറ്റ് സര്‍വീസുകള്‍ രാത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗള്‍ഫ്,ആഭ്യന്തര യാത്രികര്‍ ബുദ്ധിമുട്ടിലായേക്കും. നെടുമ്പാശേരി വിമാനത്താവളത്തില്‍ പകല്‍ സമയത്ത് 7 രാജ്യാന്തര സര്‍വീസുകളാണ് ഉള്ളത്. പ്രധാനമായും ഷാര്‍ജ,ദുബൈ,ദോഹ,അബുദാബി,ജിദ്ദ,മസ്‌കറ്റ് ,സലാല,ബഹ്‌റൈന്‍,കുവൈറ്റ് എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കും സിംഗപ്പൂര്‍,ക്വാലാലംപൂര്‍ ,കൊളംമ്പോ തുടങ്ങിയ സ്ഥലങ്ങളിലേക്കുമാണ് പകല്‍ സര്‍വീസുള്ളത്. 

അതേസമയം സര്‍വീസ് പുന:ക്രമീകരിക്കുന്നതിനാല്‍ രാജ്യാന്തര യാത്രയ്ക്ക് തടസം നേരിടേണ്ടി വരില്ലെന്നും ആഭ്യന്തര യാത്രകള്‍ക്കായി പ്രശ്‌നമുണ്ടാകുകയെന്നും അധികൃതര്‍ അറിയിച്ചു.

Author

Related Articles