News

നെസ്‌ലെയുടെ അറ്റാദായത്തില്‍ 9.2 ശതമാനം വര്‍ധനവ്

2019 ലെ ആദ്യ പാദത്തില്‍ നെസ്‌ലെയുടെ അറ്റാദായത്തില്‍ 9.2 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഉപഭോക്തൃ ഉത്പ്പന്ന കമ്പനിയായ നെസ്‌ലെയുടെ അറ്റാദായത്തില്‍  9.2 ശതമാനം വാര്‍ഷിക ലാഭം രേഖപ്പെടുത്തി 463.28 കോടി രൂപയിലെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളിവനെയാണ് കമ്പനി സാമ്പത്തിക വര്‍ഷമായി പരിഗണിച്ചിരുന്നത്. കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 424.03 കോടി രൂപയാണ് അറ്റാദായമായി നേടയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ആദ്യ പാദത്തില്‍ 8.91 ശതമാനത്തിന്റെ വര്‍ധനവോടെ 2,757.24 കോടി രൂപയാണ് ആകെ നേടിയിരുന്നത്. 

ജനുവരി മുതല്‍ മാര്‍ച്ച്  വരെയുള്ള കാലയളവില്‍  കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയില്‍ 10.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആകെ വരുമാനം 2,821.55 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മാഗി, കിറ്റക്, നെസ്‌ലി മഞ്ച് എന്നിവയുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം കമ്പനിയുടെ  കയറ്റുമതിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഫയലിംഗ് കണക്കുകള്‍ പുറത്തുവിടുന്നു. 8.9 ശതമാനത്തിന്റെ ഇടിവാണ് കയറ്റുമതിയില്‍ ഉണ്ടായിട്ടുള്ളത്. 160.84 കോടി രൂപയുടെ കയറ്റുമതി മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത്. തുര്‍ക്കി കേന്ദ്രീകരിച്ചുള്ള കാപ്പി കയറ്റുമതിയിലെ കുറവാണ് അന്താരാഷ്ട്ര കയറ്റുമതിയില്‍ ഇടിവുണ്ടാകാന്‍ കാരണമായത്.

 

Author

Related Articles