News

നിക്ഷേപ മേഖലയില്‍ മോശം പ്രകടനമല്ലെന്ന് ധനമന്ത്രി; അറ്റവിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്; മാന്ദ്യം പടരുന്നുവെന്ന ആരോപണം സര്‍ക്കാര്‍ തള്ളി നിക്ഷേപ കണക്കുകള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഇന്ത്യയുടെ അറ്റ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യപകുതിയില്‍ ഇന്ത്യയുടെ അറ്റ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ)യില്‍ 23 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആകെ അറ്റ നേരിട്ടുള്ള വിദേശ നിക്ഷേപം 20.9 ബില്യണ്‍ ഡോളറിലേക്കെത്തിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോകസ്ഭയില്‍ വ്യക്തമാക്കി.  നടപ്പുസാമ്പത്തിക വര്‍ഷത്തെ ചിലവിടലിനായുള്ള നീക്കിയിരിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ധനമന്ത്രി ഈ കണക്കുകള്‍ പുറത്തുവിട്ടത്.  

രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങള്‍ അത്ര മോശം സ്ഥിതിയിലല്ലെന്നാണ് ധനമന്ത്രി ലോകസഭിയില്‍ വ്യക്തമാക്കിയത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നേരിട്ടുള്ള അറ്റ വിദേശ നിക്ഷേപത്തില്‍ ആകെ കൂട്ടിച്ചേര്‍ത്തത് 17 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പകുതിയിലേക്കെത്തുമ്പോള്‍ മുന്‍വര്‍ഷത്തെ അറ്റ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ മൂന്ന് മില്യണ്‍ ഡോളര്‍ അധിക വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ുറന്‍സ് കമ്പനികളില്‍ മൂലധന സഹായത്തിനുള്ള അനുമതിയും ലോക്‌സഭാ അംഗീകാരം നല്‍കി.  അധിക മൂലധനചിലിവടലിനും ലോകഭാ അംഗീകാംര നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം വിപണിയില്‍ ഇപ്പോള്‍ രൂപപ്പെട്ട  മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചുവരികയാണ്.  വിപണി രംഗത്ത് ഇപ്പോള്‍ രൂപപ്പെട്ട മാന്ദ്യത്തെ ചെറുത്ത്  തോല്‍പ്പിക്കാന്‍ വിവിധ നടപടികളാണ് നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.  

കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷപ മേഖലയിലും വ്യസായിക മേഖലയിലുമെല്ലാം തളര്‍ച്ച തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഊര്‍ജിതമായ ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. വ്യവസായിക ഉത്പ്പാദനത്തിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഗ്രോസ് ഫിക്സഡ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍ (ജിഎഫ്സിഎഫ്) ല്‍ അഥവാ മൊത്ത സ്ഥിര മൂലധന നിക്ഷേപ സമാഹരണത്തില്‍ സെപ്റ്റംബറില്‍ ഇടവ് രേഖപ്പെടുക്കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

Author

Related Articles