ജനങ്ങളുടെ പള്‍സ് അറിയാന്‍ നമോ ആപ്പ് കാമ്പയിന്
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നമോ ആപ്പ് വഴി ബിജെപിയുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. എംപിമാരുടെ ജനപ്രീതി വിലയിരുത്തുന്നതിനും, പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ആശയവിനിമയം നടത്താനും, സംഭാവനകളെ സ്വീകരിക്കുന്നതിനുമായി ഒരു വലിയ സര്‍വേ നടത്തുന്നതിനുമായി പാര്‍ട്ടി നമോ ആപ്പ് ഉപയോഗിച്ചു വരികയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പദ്ധതികളും ആപ്പിലൂടെ അറിയാന്‍ സാധിക്കും.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമോ ആപ്പ് ലോഞ്ച് ചെയ്തതിനു ശേഷം 10 മില്ല്യണ്‍ ഡൌണ്ലോഡിങ്ങാണ് നടന്നത്. പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വലിയ തോതിലുള്ള പൗരത്വ ഇടപെടല്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ക്ക് പ്ലാറ്റ്ഫോം സംവിധാനം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള ഒരു തുറന്ന വേദിയായി മാറി. 502 നിയോജകമണ്ഡലങ്ങളിലായി 650,000 ആളുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ അറിയാന്‍ നമോ ആപ്പിലൂടെ കഴിഞ്ഞു.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യം, ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന 'പീപ്പിള്‍സ് പള്‍സ്' നടത്തിയ സര്‍വ്വേയിലൂടെ അറിയാന്‍ സാധിച്ചു. പതിമൂന്ന് ഭാഷകളിലായി നമോ ആപ്പ് ലഭ്യമാകും. ആപ്പ് വഴിയുള്ള പ്രതികരണങ്ങള്‍ വളരെ വിലപ്പെട്ടതാണെന്ന് പാര്‍ട്ടി വ്യക്തമാക്കി. 2015 ജൂണ്‍ 17 നാണ് നരേന്ദ്രമോദി ആപ്പ് പുറത്തിറക്കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍