ഇപിഎഫ് വിഹിതം കുറയ്ക്കുന്നു; മൂന്ന് മാസത്തേക്ക് 10 ശതമാനം
ന്യൂഡല്‍ഹി: കോവിഡ് ഉത്തേജന പാക്കേജിന്റെ പശ്ചാത്തലത്തില്‍ ഇപിഎഫ് വിഹിതം കുറയ്ക്കാനുളള വിജ്ഞാപനം ഇറങ്ങി. ഇപിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് 10 ശതമാനം ആയി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 2020 ജൂലൈ വരെയാണ് ഇളവ് ബാധകമാകുക. നിലവല്‍ 12 ശതമാനം ആയിരുന്നു ഇപിഎഫ് വിഹിതമായി പിടിച്ചിരുന്നത്.
തീരുമാനം ഇപിഎഫ്ഒയ്ക്ക് കീഴിലുളള 6.5 ലക്ഷം സ്ഥാപനങ്ങള്‍ക്കും 4.3 കോടി ജീവനക്കാര്‍ക്കും ആശ്വാസമാകും. 6,750 കോടി രൂപ പണമായി ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര, സംസ്ഥാനപൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലുടമ വിഹിതം 12 ശതമാനം ആയി തുടരും. തൊഴിലാളി വിഹിതം 10 ശതമാനമായിരിക്കും.
പിഎം ഗരീബ് കല്യാണ്‍ യോജന പ്രകാരം തൊഴിലുടമ -തൊഴിലാളി വിഹിതമായ 24 ശതമാനം കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കുന്ന പദ്ധതി ഓഗസ്റ്റ് വരെ നീട്ടിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമാകാത്തവരുടെ ഇപിഎഫ് വിഹിതമാണ് 10 ശതമാനം ആയി കുറയുക. അതേസമയം ഈ നിരക്ക് കുറയ്ക്കുന്നത് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാറിന്റെയോ നിയന്ത്രണത്തിലോ നിയന്ത്രണത്തിലോ ഉള്ള മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല. ഈ സ്ഥാപനങ്ങള്‍ അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 12% സംഭാവന ചെയ്യുന്നത് തുടരും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍