സ്മാര്‍ട് ഫോണുകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ വ്യാപകം; ഉപയോക്താക്കള്‍ 33 കോടിയിലേറെയെന്ന് കണക്കുകള്‍
സ്മാര്‍ട് ഫോണുകള്‍ക്ക് ഭീഷണിയായി നിരവധി ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ഗൂഗിളിന്റെ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഇത്തരം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം സ്മാര്‍ട് ഫോണുകളില്‍ ഭീണിയുയര്ത്തുന്ന പല ആപ്ലിക്കേഷനുകളും പ്ലേ സ്റ്റോറില്‍ നിന്ന് കഴിഞ്ഞ ദിവസം നീക്കം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനേക്കാള്‍ ഭീകരമായ ആപ്ലിക്കേഷനും പ്ലേ സ്റ്റോറില്‍ ഇരട്ടിയിലധികമുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇഎസ്ഇടി സുരക്ഷാ ഗവേഷകനായ സുരക്ഷാ ഗവേഷകനായ ലുക്കാസ് സ്ററെഫാന്കോയുടെ ഇഎസ്ഇടി സുരക്ഷാ ഗവേഷകനായ ലുക്കാസ് സ്റ്റെഫാന്‍കോയുടെ നിരീക്ഷണത്തില്‍ ഇക്കാര്യം വ്യക്തമാക്കിയട്ടുണ്ട്. നിലവില്‍ 172 ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്. ഭീഷണിയുയര്‍ത്തുന്ന ആപ്ലിക്കേഷനുകള്‍ക്ക് ഏകദേശം 33.5 കോടിയിലധികം ഉപയോക്താക്കള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതും, വൈറസ് പരത്തുന്നതുമായ മാള്‍വയര്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറുകളില്‍ വ്യാപകവുമാണ്. മാള്വയറിന്റെ ആപ്ലിക്കേഷനുകള്‍ വേട്ടയാടുമ്പോഴും പ്ലേ സ്റ്റോറിന് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ല. അതേസമയം ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ മാത്രം ഉപയോക്താക്കള്‍ ഉപയോഗിക്കാനുള്ള എല്ലാ നീക്കവും തുടരേണ്ടതാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍