ഓഹരി ഫണ്ടുകളിലെ നിക്ഷേപം വര്‍ധിച്ചുവെങ്കിലും എസ്ഐപി നിക്ഷേപം ഇടിഞ്ഞു
ഫെബ്രുവരിയില്‍ ഓഹരി ഫണ്ടുകളിലെ നിക്ഷേപം വര്‍ധിച്ചുവെങ്കിലും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലെ (എസ്ഐപി) നിക്ഷേപത്തില്‍ കുറവ്. പുതിയ ഡീമാറ്റ് എക്കൗണ്ടുകളുടെ എണ്ണത്തിലും കുറവുണ്ട്. അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ടസ് ഇന്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 2.34 ദശലക്ഷം പുതിയ എസ്ഐപി എക്കൗണ്ടുകളാണ് ഫെബ്രുവരിയില്‍ തുറന്നത്. അതേസമയം ജനുവരിയില്‍ 2.65 ദശലക്ഷം എക്കൗണ്ടുകള്‍ തുറന്നിരുന്നു.
എസ്ഐപി വഴിയുള്ള നിക്ഷേപം ഫെബ്രുവരിയില്‍ 11438 കോടി രൂപയാണ്. ജനുവരിയില്‍ 11517 കോടി രൂപയായിരുന്നു.
ഇന്ത്യന്‍ വിപണിയില്‍ വന്‍തോതിലുള്ള ചാഞ്ചാട്ടത്തിന് വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍ നിക്ഷേപകരില്‍ പലരും മടിച്ചു നില്‍ക്കുന്നതാണ് കുറവിന് കാരണമെന്നാണ് വിലയിരുത്തല്‍. റഷ്യ-യുക്രൈന് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകരും വ്യാപകമായി ഇന്ത്യന്‍ വിപണിയിലെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമ്പോള്‍ വീണ്ടും നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 24.54 ദശലക്ഷം പുതിയ എസ്ഐപി എക്കൗണ്ടുകളാണ് തുറന്നത്. കാലാവധി പൂര്‍ത്തിയാക്കിയതോ നിക്ഷേപം പാതിയില്‍ നിര്‍ത്തിയതോ ആയ എക്കൗണ്ടുകളുടെ എണ്ണം 10.06 ദശലക്ഷമാണ്. എസ്ഐപി വഴി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി ഫെബ്രുവരിയില്‍ 2.49 ലക്ഷം കോടി രൂപയാണ്. അതേസമയം ജനുവരിയില്‍ 5.76 ലക്ഷം കോടി രൂപയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍