ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ റാങ്ക് മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; ബിസിനസ് സൗഹൃദ അന്തരീക്ഷം വളര്‍ത്താന്‍ ജിഎസ്ടി ലഘൂകരിക്കും
ന്യൂഡല്‍ഹി: ജിഎസ്ടി കൂടുതല്‍ ലഘൂകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് സൗഹൃദ പട്ടികയില്‍ ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ റാങ്ക് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടിയില്‍ കൂടുതല്‍ ലഘൂകരണം വരുത്താന്‍ നീക്കം നടത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന് തന്നെ രംഗത്തെത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വസ്തു റജിസ്ട്രേഷനിലടക്കം കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തി രാജ്യത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷം വിപുലീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയിടുന്നത്. പാപ്പരത്ത നിയമം നടപ്പിലാക്കിയത് ബിസിനസ് സൗഹൃദ അന്തീരീക്ഷം മെച്ചപ്പെടുന്നതിന് കാരണമായി.
ബിസിനസ്സ് സൗഹൃദ പട്ടികയില്‍ ഇന്ത്യ 63ാം സ്ഥാനത്ത് ഇടംപിടിച്ചത്. ലോക ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം കഴിഞ്ഞവര്‍ഷം ഇന്ത്യ 77ാം സ്ഥാനത്തായിരുന്നു ഇന്ത്യ ഇടംപിടിച്ചത്. 2014 ല്‍ 142ാം സ്ഥാനത്തായിരുന്നു ഇടംപിടിച്ചിട്ടുള്ളത്. അതേസമയം 2019 ലേക്കെത്തിയപ്പോള്‍ ഇന്ത്യയുടെ ബിസിനസ്സ് സൗഹൃദ പട്ടികയില്‍ 14 റാങ്കിന് മുകളിലേക്കാണ് കുതിച്ചുയര്‍ന്നത്.
ബിസിനസ് സൗഹൃദം, അതിര്‍ത്തി കടന്നുള്ള വ്യാപാര സൗഹൃദം, ബിസിനസ് തുടങ്ങുക, നിര്‍മാണാനുമതികള്‍ നേടുക, വൈദ്യുതി ലഭ്യത, ഭൂമി രജിസ്ട്രേഷന്, വായ്പാ ലഭ്യത, ന്യൂനപക്ഷ സംരംഭകരെ സംരക്ഷിക്കുക, നികുതി അടയ്ക്കല്‍, അതിര്‍ത്തി കടന്നുള്ള വ്യാപാരം, കരാര്‍ നടപ്പാക്കല്‍, പാപ്പരത്വം പരിഹരിക്കല്‍, ഒരു ബിസിനസ്സ് ആരംഭിക്കുക, നിര്‍മ്മാണ അനുമതികള്‍ കൈകാര്യം ചെയ്യുക, വൈദ്യുതി നേടുക, നികുതി അടയ്ക്കല്‍ എന്നിവയായിരുന്നു ഈ കാലയളവില്‍ ഇന്ത്യന്‍ ബിസിനസ് രംഗത്ത് വന്ന പ്രധാന മാറ്റങ്ങള്‍. ഇന്ത്യ നടപ്പുവര്‍ഷത്തില്‍ മാത്രം വന്‍ നേട്ടം കൊയ്ത് മുന്നേറ്റം നടത്തിയേക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം നേരത്തെ അഭിപ്രായപ്പെട്ടിട്ടുള്ളത്.
അതേസമയം ഇന്ത്യ ആഗോള മത്സര സൂചികയില്‍ 68ാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ടെന്നാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് ഏറെ പിന്നോട്ടുപോയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ അന്തരീക്ഷം മെച്ചപ്പെടുത്തിയ മികച്ച സമ്പദ് വ്യവസ്ഥയുള്ള പത്ത് രാജ്യങ്ങളില്‍ നാലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍